അടുത്തിടെ ടാര്‍ചെയ്ത മൊട്ടമൂട്-പഴിഞ്ഞിനട റോഡ് തകര്‍ന്നു
text_fieldsനേമം: ടിപ്പറുകളുടെ നിരന്തര സഞ്ചാരം മൂലം അടുത്തിടെ ടാര്‍ചെയ്ത മൊട്ടമൂട്-കൊയ്തൂര്ക് കോണം-പഴിഞ്ഞിനട റോഡ് തകര്‍ന്നു. എട്ട് മാസം മുമ്പാണ് ഇരുവാര്ഡുകളിലായി സ്ഥിതിചെയ്യു ന്ന റോഡ് റീടാര്‍ ചെയ്തത്. 800 മീറ്ററോളം വരുന്ന റോഡിെൻറ ടാറിങ് ജില്ല പഞ്ചായത്തിെൻറ 15 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. മണ്ണുമായി ടിപ്പറുകള്‍ നിരന്തരം സഞ്ചരിക്കാന്‍ തുടങ്ങിയതോടെ സ്വാതിനഗറിനുസമീപത്തെ ഒരു പാലവും തകര്‍ച്ചയുടെ വക്കിലാണ്. ടിപ്പറുകളുടെ മരണപ്പാച്ചിൽ ജനങ്ങളുടെ സഞ്ചാരത്തിനുഭീഷണിയായതോടെ അടുത്തിടെ നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതേതുടർന്ന് കുറച്ചുദിവസം ഇതുവഴിയുള്ള ടിപ്പറിെൻറ വരവുനിന്നെങ്കിലും മറ്റൊരു വഴിയിലൂടെയായിരുന്നു തുടർസഞ്ചാരം.
ഒരു പ്രദേശത്തുനിന്ന് മണ്ണിടിച്ച് മറ്റൊരു പ്രദേശത്ത് കൊണ്ടുപോകുന്ന ടിപ്പറുകളില്‍ ചിലതിന് അംഗീകൃത പാസില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് ടിപ്പർ അടുത്തിടെ പിടികൂടി 50,000 രൂപ പിഴയീടാക്കിയിരുന്നെന്നും നരുവാമൂട് എസ്.ഐ പറഞ്ഞു. അതേസമയം വീണ്ടും ടിപ്പറുകള്‍ ഇതുവഴി സഞ്ചരിക്കുന്നതായും മണ്ണിടിച്ചു കടത്തുന്നതായും ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും എസ്.ഐ വ്യക്തമാക്കി. ടിപ്പറുകളുടെ നിരന്തര സഞ്ചാരംമൂലം തകര്‍ന്ന റോഡും പാലവും അറ്റകുറ്റപ്പണി ചെയ്യുന്നതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും ഉടന്‍ പണി പൂര്‍ത്തിയാക്കുമെന്നും പെരിങ്ങോട് വാര്‍ഡ് അംഗം വത്സല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.