കിളിമാനൂരിൽ മോഷണവും പിടിച്ചുപറിയും പതിവ്
text_fieldsകിളിമാനൂർ: കൊട്ടിഗ്ഘോഷിച്ച് കിളിമാനൂരിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളും തെരുവുവ ിളക്കുകളും നോക്കുകുത്തികളാകുന്നു. പ്രദേശത്ത് സാമൂഹിക വിരുദ്ധശല്യവും മോഷണവും വർ ധിച്ചിട്ടും നടപടിയെടുക്കാനാകാതെ പൊലീസ്. വ്യാപാരി വ്യവസായികളുടെയും ജനകീയ സമി തികളുടെയും നേതൃത്വത്തിൽ മുപ്പതോളം കാമറകളാണ് രണ്ടുഘട്ടങ്ങളിലായി സ്ഥാപിച്ചത്. അതിൽ മിക്കവയും നിശ്ചലാവസ്ഥയിലാണ്. ബാക്കിയുള്ളവ ശരിയായ മോണിറ്ററിങ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
കാമറകൾ ഏകോപിപ്പിച്ച് ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലാണ് മോണിറ്റർ ചെയ്തത്. എന്നാൽ, യഥാസമയം ഇവ മോണിറ്റർ ചെയ്യുന്നില്ലെന്നാണ് പരാതി ഉയരുന്നത്. തകരാർ സംഭവിച്ച കാമറകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. മൂന്ന് മാസത്തിടെ നിരവധി മോഷണങ്ങളാണ് ടൗൺ കേന്ദ്രീകരിച്ച് നടന്നത്. കഴിഞ്ഞ ദിവസം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സമൂഹ പൊങ്കാലയിൽ തിരക്കിനിടെ ഭക്തയുടെ മാല കവർന്നിരുന്നു. കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമായിരുന്നു.
കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശവും കാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, യാത്രികർക്കും ബസുകൾക്കും സ്റ്റാൻഡിനകത്ത് കയറാൻ പറ്റാത്ത രീതിയിൽ ഓട്ടോ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സ്റ്റാൻഡിനകത്ത് മദ്യപാനവും തമ്മിൽ തല്ലും പതിവ് കാഴ്ചയാണ്. സംസ്ഥാനപാതയിൽ ഉൾപ്പെടെ പ്രദേശത്തെ തെരുവുവിളക്കുകൾ കത്താത്തതും സാമൂഹിക വിരുദ്ധശല്യം വർധിക്കുന്നതിന് കാരണമാകുന്നു. ശശിയായ സമയത്ത് കാമറകളുടെ കേടുപാടുകൾ തീർക്കണമെന്നും കൃത്യമായ മോണിറ്ററിങ്ങിന് ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.