Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാമം, വാമനപുരം...

മാമം, വാമനപുരം നദികൾ വരണ്ടുണങ്ങുന്നു...

text_fields
bookmark_border
മാമം, വാമനപുരം നദികൾ വരണ്ടുണങ്ങുന്നു...
cancel
camera_alt?????????????????? ???? ??? ??????????????

ആറ്റിങ്ങല്‍: വേനല്‍ രൂക്ഷം, നദികളിലെ ജലം വറ്റുന്നു. മാമം നദി വറ്റി വരണ്ടു. വാമനപുരം നദ ിയിലെ ഒഴുക്ക് നിലച്ച് ജലനിരപ്പ് ആശങ്കജനകമായി താഴുന്നു. ജല അതോറിറ്റിയും ആശങ്കയി ല്‍. ജില്ലയിലെ പകുതിയോളം പ്രദേശത്തെ ജനങ്ങളുടെ ദാഹമകറ്റുന്നത് വാമനപുരം നദിയിലെ ജലം ഉപയോഗിച്ചാണ്. പല പ്രദേശങ്ങളും രൂക്ഷമായ കുടിവെള്ളക്ഷാമത്തിെൻറ പിടിയിലാണ്. ചെറുതും വലുതുമായ നിരവധി പദ്ധതികൾക്കായി പലയിടങ്ങളിൽനിന്നുമാണ് ആറ്റിലെ ജലം ഊറ്റിയെടുക്കുന്നത്. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ പൂര്‍ണമായും നെടുമങ്ങാട് താലൂക്കില്‍ ഭാഗികമായും കഴക്കൂട്ടം, മേനംകുളം പ്രദേശങ്ങളിലും വിതരണം ചെയ്യുന്നത് വാമനപുരം ആറ്റിലെ വെള്ളമാണ്. ദിവസവും 300 മുതല്‍ 500 വരെ ടാങ്കര്‍ ലോറികള്‍ വഴി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നു. 2017ലെ വേനലില്‍ ആറ് വറ്റിവരണ്ടിരുന്നു. മണലെടുത്ത കയങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം മാത്രമായിരുന്നു അന്ന് ആശ്രയം.

പുറത്ത് പമ്പ്സെറ്റുകള്‍ െവച്ച് ഈ കയങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കുടിവെള്ളപദ്ധതികളുടെ കിണറുകളിലേക്കെത്തിച്ച് അത് പമ്പ് ചെയ്തെടുത്താണ് അന്ന് വിതരണം ചെയ്തത്. നിലവിൽ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തടയണയുടെ ഉയരം കൂട്ടി ജലനഷ്ടം ഒഴിവാക്കാന്‍ നടപടിയെടുത്തു. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ തീരപ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുഴല്‍വെള്ളം മാത്രമാണ് ആശ്രയം. വര്‍ക്കലയില്‍ ഇടവ, വെട്ടൂര്‍, ഹരിഹരപുരം, കെടാകുളം, തോണിപ്പാറ, ചിറയിന്‍കീഴ് താലൂക്കിലെ അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുതലപ്പൊഴി, വക്കം, കിഴുവിലം, മടവൂര്‍, കക്കോട്, പനപ്പാംകുന്ന്, നഗരൂര്‍, പുളിമാത്ത്, കരവാരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെല്ലാം കുടിവെള്ളക്ഷാമത്തിെൻറ പിടിയിലാണ്. മിക്കയിടത്തും കിണറുകളും കുളങ്ങളുമെല്ലാം വറ്റി. ഒരു മാസം മുമ്പേതന്നെ മാമം നദിയിലെ നീരൊഴുക്ക് നിലച്ചിരുന്നു. ചില കുഴികളിൽ കെട്ടി നില്‍ക്കുന്ന വെള്ളം മാത്രമാണ് മാമം നദിയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story