Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2019 11:33 PM GMT Updated On
date_range 23 Nov 2019 11:33 PM GMTplaced ഞെട്ടൽ മാറാെത എൻ.സി.പി കേരള ഘടകം
text_fieldsbookmark_border
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയുെട ഞെട്ടൽ വിട്ടുമാറാതെ എൻ.സി.പി കേരള ഘടകം. ബി.ജെ.പി നേതൃത്വത ്തിലുള്ള സര്‍ക്കാറിൽ അജിത് പവാര്‍ പങ്കാളിയായ വിവരമറിഞ്ഞ് പെെട്ടന്നൊരു പ്രതികരണത്തിന് പോലും കഴിയാത്ത വിധം പ്രതിരോധത്തിലായിരുന്നു എൻ.സി.പി കേരള നേതൃത്വം. എന്താണ് നടന്നതെന്ന് പോലും നേതാക്കൾക്ക് വ്യക്തതയില്ലാത്ത അവസ്ഥയായിരുന്നു. എന്‍.സി.പി-ബി.ജെ.പി സഖ്യത്തെക്കുറിച്ച് നേതാക്കളില്‍ പലരും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതും. അജിത് പവാറിൻെറ നീക്കം വ്യക്തിപരമാണെന്ന പ്രഖ്യാപനവുമായി പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിൻെറ ട്വീറ്റ് എത്തിയ ശേഷമാണ് ഇതുസംബന്ധിച്ച് എന്തെങ്കിലുമൊരു പ്രതികരണത്തിന് എൻ.സി.പി സംസ്ഥാന നേതൃത്വം തയാറായത്. ശരത് പവാര്‍ ബി.ജെ.പി സഖ്യത്തിന് എതിരായ നിലപാടെടുത്തതിൽ വലിയ ആശ്വാസവും അവർ പ്രകടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനം ലംഘിച്ച് ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എൻ.സി.പി നേതാവ് ടി.പി. പീതാംബരൻ പ്രകടിപ്പിച്ചത്. വിവരമറിഞ്ഞ ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ശരത് പവാറുമായി ബന്ധപ്പെട്ടു. തീരുമാനം തൻെറ അറിവോടെയല്ലെന്ന് പവാര്‍ പ്രതികരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര സംഭവത്തെ അപലപിച്ച് മാണി സി. കാപ്പനും സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടിയും ഇതിനിടെ രംഗത്തെത്തി. മഹാരാഷ്ട്രയിലെ ബന്ധം കേരളത്തിലെ ഇടത് ബന്ധത്തെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി പറഞ്ഞു. ഇപ്പോൾ ഉണ്ടായ പുതിയ സംഭവവികാസങ്ങൾ കേരളത്തിലെ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഗതാഗത മന്ത്രിയായ എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. എൻ.സി.പിയെ കൈവിടില്ല -എ. വിജയരാഘവൻ തിരുവനന്തപുരം: കേരളത്തിലെ എൻ.സി.പി മഹാരാഷ്ട്രയിലെ തീരുമാനം അംഗീകരിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. കേരളത്തിലെ എൻ.സി.പി എന്നും ഇടതു മതേതര രാഷ്ട്രീയ നിലപാടിനൊപ്പമായിരുന്നു. എൻ.സി.പി കേരള ഘടകത്തിേൻറത് ധാർമികതയുള്ള നിലപാടാണ്. എൽ.ഡി.എഫ് എൻ.സി.പിയെ കൈവിടില്ല. ഇക്കാര്യത്തിൽ അവ്യക്തതയുടെ പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story