Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാക്ഷരത മിഷനിൽ...

സാക്ഷരത മിഷനിൽ സാങ്കൽപിക തസ്തിക: വിജിലൻസ് അന്വേഷണം തുടങ്ങി

text_fields
bookmark_border
അസി. ഡയറക്ടർ അയോഗ്യതക്കുരുക്കിൽ കോട്ടയം: സാക്ഷരത മിഷനിൽ ജില്ല പ്രേരക് തസ്തികക്ക് പകരം ജില്ല പ്രോജക്ട് കോഓഡ ിനേറ്റർ എന്ന സാങ്കൽപിക തസ്തിക സൃഷ്ടിച്ച് കോടികൾ ഖജനാവിനു നഷ്ടം വരുത്തിയ സംഭവത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതികളിൽ വിശദമായ തെളിവെടുപ്പും വിജിലൻസ് സംഘം നടത്തി. ജില്ല പ്രോജക്ട് കോഓഡിനേറ്റർ തസ്തികകളിൽ 2005 മുതൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി കോടികൾ ഖജനാവിൽനിന്ന് ചോർത്തിയെന്ന പരാതിയും പുതിയ ഡയറക്ടർ വന്ന ശേഷം ഈ അക്കൗണ്ടുകൾ നിർത്തലാക്കിയതും പരിശോധന വിധേയമാക്കി. സാക്ഷരത മിഷനിൽ അസി. ഡയറക്ടർ തസ്തികയിൽ പ്രവർത്തിക്കേണ്ടത് ഡോക്ടറേറ്റോ സർക്കാർ കോളജിൽ അധ്യാപന പരിചയം ഉള്ളവരോ ആകണമെന്നിരിക്കെ 15വർഷമായി ഈ തസ്തികയിൽ പ്രവർത്തിക്കുന്നത് വിദൂരവിദ്യാഭ്യാസത്തിൽനിന്ന് പി.ജി നേടിയ ആളാണെന്ന ആക്ഷേപത്തിലും തെളിവെടുത്തു. ജില്ലയിലെ സാക്ഷരത മിഷൻ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് 2017വരെ അനുവദിച്ചിരുന്നത് സാങ്കൽപിക തസ്തികയിൽ സൃഷ്ടിക്കപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു. 2005 മുതൽ കോടിക്കണക്കിനു രൂപ ജില്ല പ്രോജക്ട് കോഓഡിനേറ്റർമാരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. ജില്ല സാക്ഷരത മിഷനുകളിൽ കോഓഡിനേറ്ററായി പ്രവർത്തിക്കേണ്ടത് ജില്ല പഞ്ചായത്ത് സെക്രട്ടറിയാണ്. ജില്ല ഓഫിസുകളുടെ സാമ്പത്തികവും ഭരണപരവുമായ ചുമതല വഹിക്കേണ്ടത് ജില്ല പഞ്ചായത്ത് സെക്രട്ടറിമാരാണെന്നിരിക്കെ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജില്ല പ്രോജക്ട് കോഓഡിനേറ്ററുടെ പേരിൽ വ്യാജബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഗുരുതര സാമ്പത്തിക ക്രമക്കേടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story