Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 11:34 PM GMT Updated On
date_range 15 Feb 2019 11:34 PM GMTസൈനികർക്ക‌് സംരക്ഷണം നൽകാത്ത മോദി എങ്ങനെ രാജ്യത്തെ സംരക്ഷിക്കും-കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: സൈനികർക്ക‌് സംരക്ഷണം നൽകാനാകാത്ത നരേന്ദ്ര മോദിയും ബി.ജെ.പിയും രാജ്യത്തെ എങ്ങനെ സംരക്ഷിക്കുമ െന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദിയുടെ ഭരണത്തിൽ രാജ്യസുരക്ഷ അപകടത്തിലാണെന്നും ജമ്മു-കശ‌്മീരിൽ ജവാന്മാർ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായത‌് ഇതിന‌് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ‌് കേരള സംരക്ഷണ യാത്രാപര്യടനത്തിെൻറ ഒന്നാംദിനത്തിൽ തലസ്ഥാനജില്ലയിൽ വിവിധയിടങ്ങളിൽ നൽകിയ സ്വീകരണചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം അവസ്ഥയിൽ രാജ്യമാകെ സൈനികർക്കൊപ്പം നിൽക്കണം. നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം മാത്രം 88 സൈനികരാണ‌് കൊല്ലപ്പെട്ടത‌്. ജമ്മു-കശ‌്മീരിൽ ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാറിനെ പിരിച്ചുവിട്ട് മോദിയുടെ സ്വന്തക്കാരനായ ഗവർണറുടെ കാവൽ ഭരണമാണ‌്. കേരളത്തിൽ ബി.ജെ.പിയും യു.ഡി.എഫും ഒന്നിച്ചു നീങ്ങുകയാണ്. പഴയ കോലീബി സഖ്യത്തിെൻറ ആവർത്തനമാണ‌് നടക്കുന്നത‌്. ബി.ജെ.പിക്കെതിരെ യു.ഡി.എഫ‌് ഒരക്ഷരം മിണ്ടാത്തത‌് ഇതിനാലാണ‌്. കമ്യൂണിസ‌്റ്റ‌് വിരുദ്ധത മാത്രമാണ‌് യു.ഡി.എഫ‌് പറയുന്നത‌്. ഇടതുസർക്കാറിനെതിരെ നിരന്തരം സംസാരിക്കുന്നർ മോദിക്കും ബി.ജെ.പിക്കുമെതിരെ ഒരക്ഷരം മിണ്ടുന്നില്ല. വിശ്വാസികളെ കൂട്ടുപിടിച്ച‌് ഇടതുപക്ഷത്തിനെതിരെ നീങ്ങാനാണ‌് ഇരുകൂട്ടരും ശ്രമിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ എസ‌്.എൻ.ഡി.പി സ്വതന്ത്ര നിലപാടാകും സ്വീകരിക്കുകയെന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ പ്രസ്താവന സ്വാഗതാർഹമാണ്. ഇത‌് ബി.ജെ.പിക്ക‌് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story