Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 11:34 PM GMT Updated On
date_range 15 Feb 2019 11:34 PM GMTസ്വാശ്രയ കർഷക വിപണികളുടെ ശാക്തീകരണം അനിവാര്യം -മന്ത്രി വി.എസ്. സുനിൽകുമാർ
text_fieldsbookmark_border
തിരുവനന്തപുരം: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ കീഴിലുളള പതിനായിരത്തോളം വരുന്ന ചെറുകിട കർ ഷകരുടെ സ്വാശ്രയ വിപണികൾ ശക്തിപ്പെടുത്തി ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ കമ്പോളത്തിലെത്തിക്കാൻ കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വി.എഫ്.പി.സി.കെ ഉദ്യോഗസ്ഥർക്കും ഫീൽഡ് ലെവൽ ഓഫിസേഴ്സിനുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗൺസിലിെൻറ കീഴിൽ നിലവിൽ 26 ഇനങ്ങളിൽപെട്ട നാടൻ പഴം- പച്ചക്കറികൾ സംഭരിച്ചുവരുന്നുണ്ട്. ഇവയെല്ലാം പൂർണ്മായി ജൈവസർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് സാധ്യമായ വിളകളാണ്. ഉൽപന്നങ്ങളുടെ കയറ്റുമതി ലക്ഷ്യമിട്ടുള്ള പ്രവർത്തനമേഖലയിലേക്ക് കൗൺസിൽ കടന്നുവരണമെന്ന് മന്ത്രി പറഞ്ഞു. കാർഷികോൽപാദന കമീഷണർ ദേവേന്ദ്രകുമാർ, സജിജോൺ, ഡോ. മനീഷ് പാണ്ഡേ, ഡോ. ജയന്ത് രാമൻ, ഡോ. ഉഷാകുമാരി, അജുജോൺ മത്തായി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story