Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2019 11:36 PM GMT Updated On
date_range 10 Feb 2019 11:36 PM GMTകേന്ദ്ര സർക്കാറിെൻറ വൈദ്യുതി ബിൽ: നിയമ ഭേദഗതിക്കെതിരെ സമൂഹം പ്രതികരിക്കണം -േഡാ. ശശി തരൂർ എം.പി
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കഴിഞ്ഞ നാലര വർഷക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങളിൽ അവസാനത്തേ താണ് വൈദ്യുതി നിയമം (അമൻറ് മെൻറ്) 2018 ബിൽ എന്നും ഇതിലൂടെ 80 ശതമാനത്തിലധികം സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി നിഷേധിക്കപ്പെടുമെന്നും ഡോ. ശശിതരൂർ എം.പി. എം.എസ്. റാവുത്തർ അനുസ്മരണാർഥം കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷെൻറ (െഎ.എൻ.ടി.യു.സി) പ്രളയ ബാധിതർക്കുള്ള ഭവനനിർമാണ ധനസഹായ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട തൃശൂർ സ്വദേശി വിനോഷിന് 50,000 രൂപ ഡോ. ശശി തരൂർ കൈമാറി. കേരള ഇലക്ട്രിസിറ്റി എംേപ്ലായീസ് കോൺഫെഡറേഷൻ (െഎ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര മുഖ്യപ്രഭാഷണം നടത്തി. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ, വീരേന്ദ്രകുമാർ, പി.കെ. ഷംസുദ്ദീൻ, എം.കെ. ശ്രീകുമാർ, വി. ഗോപകുമാർ, പൗലോസ് എന്നിവർ എം.എസ്. റാവുത്തറെ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story