Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2018 5:06 AM GMT Updated On
date_range 8 Nov 2018 5:06 AM GMTഡിവൈ.എസ്.പിയെ ഒളിപ്പിക്കാനും കീഴടങ്ങാനും അവസരമൊരുക്കുന്നത് പൊലീസ് സംഘടനനേതാക്കൾ ?
text_fieldsbookmark_border
തിരുവനന്തപുരം: യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ ഒളിവിൽ പാർപ്പിക്കാനും കീഴടങ്ങാനും ഒത്താശ ചെയ്യുന്നതിനു പിന്നിൽ പൊലീസ് സേനാംഗങ്ങളുടെ വിവിധ സംഘടന നേതാക്കളെന്ന് രഹസ്യാന്വേഷണ വിഭാഗം. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയിലെ ഒരു ഉന്നതനുമായി വളരെ അടുത്ത ബന്ധമാണ് ഡിവൈ.എസ്.പിക്കുള്ളത്. അതിനാൽ ഇയാളെ സംരക്ഷിക്കാൻ ഇൗ നേതാവ് തന്നെ ശ്രമം നടത്തുകയാണെന്നാണ് വിവരം. ഹരികുമാറിെൻറ ഭാഗത്തുനിന്നുണ്ടായത് കൈയബദ്ധം മാത്രമാണെന്നും അതിനാൽ അയാളെ സംരക്ഷിക്കണമെന്നും ഇൗ നേതാവ് സംഘടനകളിലെ വിവിധ നേതാക്കന്മാരുമായി സംസാരിച്ചതായാണ് വിവരം. അതിനാൽ തന്നെ ഡിവൈ.എസ്.പിക്ക് കീഴടങ്ങാനുള്ള അവസരം ഒരുക്കുന്നതിനുള്ള ചരടുവലിയും നടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വടേക്ക അതിർത്തിസ്വദേശിയായ ഇൗ ഡിവൈ.എസ്.പിയെ നെയ്യാറ്റിൻകരയിൽ കൊണ്ടുവന്നതിനു പിന്നിലും ഇൗ അസോസിയേഷൻ നേതാവായിരുെന്നന്ന് ചൂണ്ടിക്കാട്ടുന്നു. ക്വാറി ഇടപാടുകളുള്ള ഇൗ നേതാവിന് തെൻറ പ്രവർത്തനങ്ങൾക്ക് പിന്തുണ കിട്ടാനായാണ് ഹരികുമാറിനെ നെയ്യാറ്റിൻകരയിൽ എത്തിച്ചതത്രേ. ഹരികുമാർ കോൺസ്റ്റബിളായി സർവിസിൽ പ്രവേശിക്കുേമ്പാൾ ആ ബാച്ചിലുൾപ്പെട്ടിരുന്ന ആളാണത്രേ ഇൗ നേതാവ്. അന്ന് മുതലുള്ള സൗഹൃദമാണ് ഇപ്പോഴും തുടരുന്നത്. സംഘടനകളുടെ ആവശ്യങ്ങൾ അറിയിക്കുേമ്പാഴെല്ലാം ഡിവൈ.എസ്.പി കൈയയച്ച് സഹായങ്ങളും നൽകിവന്നിരുന്നു. ഡി.വൈ.എസ്.പിയുടെ സ്റ്റാഫുകളായി നിയമിച്ചതും ഇൗ നേതാവ് നിർദേശിച്ച ആളുകളായിരുന്നത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story