Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൽ.ഡി.എഫ് രാഷ്​ട്രീയ...

എൽ.ഡി.എഫ് രാഷ്​ട്രീയ വിശദീകരണയോഗം

text_fields
bookmark_border
കൊല്ലം: എൽ.ഡി.എഫ് സര്‍ക്കാറി​െൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 29ന് വൈകീട്ട് 5.30ന് കേൻറാണ്‍മ​െൻറ് മൈതാനിയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് യോഗത്തിൽ കെ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. എൻ. അനിരുദ്ധന്‍, കെ.എന്‍. ബാലഗോപാല്‍, കമാലുദ്ദീന്‍ മുസ്ലിയാര്‍, വേങ്ങയില്‍ ഷംസ്, എന്‍.എസ്. വിജയന്‍, എം.എച്ച്. ഷാരിയര്‍, മണിലാല്‍, സലിം ബംഗ്ലാവില്‍, പ്രഫ. കരുണാകരന്‍പിള്ള, സുജല്‍ ലാല്‍, വി.കെ. പ്രസാദ്, അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. നരേന്ദ്ര മോദി ഇന്ത്യൻ ജനാധിപത്യത്തി​െൻറ അന്തകൻ --ബിന്ദുകൃഷ്ണ കൊല്ലം: കർണാടകത്തിൽ ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥകളെയും വെല്ലുവിളിച്ച് ജനാധിപത്യധ്വംസനം നടത്തിയ നരേന്ദ്രമോദി ഇന്ത്യൻ ജനാധിപത്യത്തി​െൻറ അന്തകനാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. ഹിറ്റ്ലറെയും മുസോളിനിയെയും പോലെ ഏകാധിപതിയായി രാജ്യം ഭരിക്കാമെന്ന് മോദിയും സംഘികളും കരുതേണ്ട. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉള്ളിടത്തോളം കാലം ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും ഇതിനായി ഓരോ കോൺഗ്രസ് പ്രവർത്തകനും അവസാനശ്വാസം വരെ പോരാട്ടം നടത്തുമെന്നും അവർ പറഞ്ഞു. കർണാടകയിൽ ജനാധിപത്യധ്വംസനം നടത്തിയ ബി.ജെ.പിയുടെ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭരണഘടനയെ കാറ്റിൽ പറത്തിയ കർണാടക ഗവർണർ വാജുഭായ് വെറുമൊരു ആർ.എസ്.എസ് പ്രവർത്തകൻ മാത്രമായി തരംതാണിരിക്കുകയാണെന്നും അവർ പറഞ്ഞു. ഡി.സി.സി ഭാരവാഹികളായ ജി. ജയപ്രകാശ്, എൻ. ഉണ്ണികൃഷ്ണൻ, സന്തോഷ് തുപ്പാശ്ശേരി, കൃഷ്ണവേണി ശർമ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ കോതേത്ത് ഭാസുരൻ, ജോൺസൺ, മണികണ്ഠൻ, ശശിധരൻപിള്ള, ബാലചന്ദ്രൻപിള്ള, സുൽഫിക്കർ ഭൂട്ടോ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story