Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:08 AM GMT Updated On
date_range 15 May 2018 5:08 AM GMTമഴക്കാല പൂർവ ശുചീകരണം പാഴ്വാക്കായെന്ന്
text_fieldsbookmark_border
തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണം പാഴ്വാക്കാകുന്നുവെന്ന് കൗൺസിൽ യോഗത്തിൽ കൗൺസിലർമാരുടെ വിമർശനം. മഴയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. ഡെങ്കിപ്പനി മുൻവർഷങ്ങളെപ്പോലെ ഇക്കുറിയും പല വാർഡിലും കണ്ടുതുടങ്ങി. കൊതുകിെൻറയും എലികളുടെയും പിടിയിലേക്ക് നഗരം മാറിക്കൊണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടേണ്ട കോർപറഷേൻ ഇപ്പോഴും ഒന്നും ചെയ്യുന്നില്ലെന്നും കൗൺസിലർമാർ ആരോപിച്ചു. ഖരമാലിന്യ സംസ്കരണത്തിന് പുറം കരാർ ഒഴിവാക്കി സ്വന്തംനിലക്ക് സംവിധാനങ്ങൾ ഏകോപിപ്പിച്ച് കോർപറേഷൻതന്നെ നേരിട്ട് പ്രവർത്തനം നടത്തുന്നത് സംബന്ധിച്ച ചർച്ചക്കിടെയാണ് മഴക്കാലപൂർവ ശുചീകരണം പാളിയെന്ന ആേരാപണങ്ങളുമായി പ്രതിപക്ഷം രംഗത്തുവന്നത്. ഖരമാലിന്യ സംസ്കരണ വിഷയം ശുചിത്വപരിപാലന സമിതിയിൽ ചർച്ചചെയ്തശേഷം മാത്രമേ പാസാക്കാൻ പാടുള്ളൂവെന്ന് ബി.ജെ.പി പാർലമെൻററി പാർട്ടി നേതാവ് ഗിരികുമാർ ചൂണ്ടിക്കാട്ടി. വകുപ്പുകളുടെ ഏകോപനമില്ലാത്തത് വലിയ തിരിച്ചടിയായെന്ന് പീറ്റർ സോളമൻ അഭിപ്രായപ്പെട്ടു. നൂറ് വാർഡിലും മാലിന്യം മൂടിക്കിടക്കുകയാണെന്നും ഒാടകളും കോർപറേഷന് കീഴിലെ റോഡുകളും മിക്കയിടങ്ങളിലും തകർന്ന അവസ്ഥയിലാണെന്നും ജോൺസൺ ജോസഫ് പറഞ്ഞു. പൊഴി തുറന്നതിനാൽ നഗരത്തിലെ മാലിന്യം ഒലിച്ച് തീരമേഖലയാകെ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് സോളമൻ വെട്ടുകാട് പറഞ്ഞു. മഴക്കാലമെത്തിയിട്ടും വാർഡ് ശുചീകരണത്തിന് ആളില്ലെന്ന് കോമളകുമാരി ചൂണ്ടിക്കാട്ടിയപ്പോൾ ശുചീകരണ തൊഴിലാളികളെ ഇപ്പോൾ എയ്റോബിക് ബിന്നിെൻറ പരിപാലനത്തിന് നിയോഗിച്ചിരിക്കുകയാണെന്ന് കരമന അജിത്തും പറഞ്ഞു. മഴക്കാലപൂർവ ശുചീകരണത്തിൽ കൃഷിവകുപ്പിെൻറയും ജലഅതോറിറ്റിയുടെയും സഹകരണം പോരെന്നും അത് കാര്യക്ഷമമാക്കാൻ കോർപറേഷൻ ഇടപെടണമെന്നും ബീമാപള്ളി റഷീദ് ആവശ്യെപ്പട്ടു. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകൾ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് വി. ഗിരി ചൂണ്ടിക്കാട്ടി. പലയിടത്തും പി.ഡബ്ല്യു.ഡി ഒാടകൾ തകർന്നുകിടക്കുകയാണെന്നും കുറവൻകോണത്ത് ഒരാൾ ഒാടയിൽ വീണ് മരിക്കാനിടയായത് ഇത്തരം അനാസ്ഥ കാരണമാെണന്നും പാളയം രാജൻ പറഞ്ഞു. എന്നാൽ, മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമാണെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശ്രീകുമാർ ചർച്ചക്ക് മറുപടിയായി പറഞ്ഞു. ശുചീകരണ തൊഴിലാളികൾ എയ്റോബിക് ബിന്നിെൻറ പരിപാലനം നടത്തുന്നുവെന്ന ആരോപണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story