Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:32 AM GMT Updated On
date_range 12 May 2018 5:32 AM GMTസമൂഹ മാധ്യമം വഴി പെൺവാണിഭം നടത്തുന്ന സംഘത്തിലെ പ്രധാനി അറസ‌്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: സാമൂഹമാധ്യമം വഴി പെൺവാണിഭം നടത്തുന്ന സംഘത്തിലെ പ്രധാനി അറസ‌്റ്റിൽ. തിരുവനന്തപുരം ശാസ‌്തമംഗലം ഈയംകുളം തിങ്കനിവാസിൽ രാജേഷ‌് എന്ന പ്രദീപ‌് കുമാറിനെയാണ‌് വെള്ളിയാഴ്ച സൈബർ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തത‌്. ഓൺലൈൻ വഴിയും ലൊക്കേൻറ വെബ‌്സൈറ്റ‌് വഴിയും മറ്റും സ‌്കൂൾ കുട്ടികളെയും സ‌്ത്രീകളെയും ലൈംഗിക കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ‌് ഇയാളെന്ന് പൊലീസ് പറഞ്ഞു. പൊലീസ‌് അന്വേഷണം നടത്തിവരുകയായിരുന്നു. സെക‌്സ‌് റാക്കറ്റിന് ഉപയോഗിച്ച ഇൻറർനെറ്റിലെ സൈറ്റ‌് ലിങ്ക് പിന്തുടർന്ന് ലഭിച്ച ഡിജിറ്റൽ തെളിവിലൂടെയാണ് പ്രതിയെ തന്ത്രപൂർവം കുടുക്കിയതെന്ന‌് സൈബർ ക്രൈം സ‌്റ്റേഷൻ അസി.കമീഷണർ എം. ഇക‌്ബാൽ അറിയിച്ചു. മറ്റൊരു സെക‌്സ‌് റാക്കറ്റുമായി ബന്ധപ്പെട്ട‌് പേരൂർക്കടയിൽ പ്രവർത്തിക്കുകയായിരുന്നു പ്രതി. ഓൺലൈൻ സെക‌്സ‌് സൈറ്റുകളിൽ റൂബി എസ‌്കോർട്ട‌് എന്ന അപരനാമത്തിൽ കുപ്രസിദ്ധനാണിയാൾ. സെക്സ് റാക്കറ്റിെൻറ പുതിയ കണ്ണികളെക്കുറിച്ച‌് രഹസ്യവിവരം ലഭിച്ചതായും കൂടുതൽ പ്രതികൾ അറസ‌്റ്റിലാകുമെന്നും പൊലീസ‌് അറിയിച്ചു. ഇൻസ‌്പെക്ടർ എസ‌്. സജാദ‌്, സീനിയർ സി.പി.ഒ ഷിബു, സുനിൽ, സി.പി.ഒ അഭിലാഷ‌്, അനീഷ‌് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ‌്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story