Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലാളികളെ...

തൊഴിലാളികളെ ഭിന്നിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു ^അമർജിത് കൗർ

text_fields
bookmark_border
തൊഴിലാളികളെ ഭിന്നിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു -അമർജിത് കൗർ തിരുവനന്തപുരം: ജാതിയുെടയും മതത്തി​െൻറയും പേരിൽ തൊഴിലാളികളെ കേന്ദ്രസർക്കാർ ഭിന്നിപ്പിക്കുകയും അവകാശങ്ങൾ കവർന്നെടുക്കുകയുമാണെന്ന് എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ. ഇതിനെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്കൂൾ പാചകെതാഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) മൂന്നുദിവസമായി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന സത്യഗ്രഹസമരത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളസർക്കാറി​െൻറ നടപടികളെ ദേശീയതലത്തിൽ എ.ഐ.ടി.യു.സി വളരെയധികം ശ്രദ്ധേയോടെയാണ് വിലയിരുത്തുന്നത്. സ്കൂൾ പാചകതൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ അംഗീകരിച്ച കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കണം. ആശ, അംഗൻവാടി, സ്കൂൾപാചകം തുടങ്ങിയ രംഗത്ത് പണിയെടുക്കുന്നവരെ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നത്. സ്കൂൾ പാചക തൊഴിലാളികൾ ആരുെടയും ഔദാര്യത്തിന് യാചിക്കുകയല്ല, മറിച്ച് രാഷ്ട്രീയനിർമാണപ്രക്രിയയിൽ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് നടത്തുന്നത്. ഈ സമരത്തിന് എ.ഐ.ടി.യു.സി ശക്തമായ നേതൃത്വം നൽകുമെന്നും അവർ പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു, ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ പി. വിജയമ്മ, കെ. മല്ലിക, വാഴൂർ സോമൻ, പി. സുബ്രഹ്മണ്യൻ, എ.ഐ.ടി.യു.സി തിരുവനന്തപുരം ജില്ല സെക്രട്ടി എം. രാധാകൃഷ്ണൻ നായർ, എറണാകുളം ജില്ല പ്രസിഡൻറ് കെ.കെ. അഷറഫ്, കോട്ടയം ജില്ല സെക്രട്ടറി വി.കെ. സന്തോഷ്കുമാർ, കണ്ണൂർ ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാർ, ആർ. പ്രസാദ്, മഹിത മൂർത്തി, കെ.എൻ. േപ്രമലത, വി.കെ. ലതിക, കെ.കെ. പുഷ്പവല്ലി, പട്ടം ശശി എന്നിവർ സംസാരിച്ചു. സത്യഗ്രഹത്തിന് കെ.കെ. ജയറാം, പി.ജി. മോഹനൻ, ഇ.പി. വിൻസ​െൻറ്, ആലീസ് തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story