Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 8:59 AM GMT Updated On
date_range 10 May 2018 8:59 AM GMTകടയുടമയുടെ മാല അപഹരിച്ചു
text_fieldsbookmark_border
ഇരവിപുരം: പഴം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ സംഘം കടയുടമയുടെ മൂന്ന് പവൻ വരുന്ന സ്വർണമാല അപഹരിച്ചുകടന്നു. ബുധനാഴ്ച രാവിലെ പതിനൊന്നേകാലോടെ അയത്തിൽ തെക്കേക്കാവ് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. ഇവിടെ വീടിനോട് ചേർന്ന് കട നടത്തുന്ന രതീഷ് ഭവനിൽ അമ്പത്തൊമ്പതുകാരനായ രഘുനാഥ കുറുപ്പിെൻറ മാലയാണ് കവർന്നത്. സംഘത്തിലൊരാൾ ബൈക്ക് കടക്ക് സമീപം നിർത്തിയശേഷം കടയിലെത്തി പഴംചോദിച്ചു. കടയുടമയായ രഘുനാഥ കുറുപ്പ് പഴമെടുത്ത് തിരിയുന്നതിനിടയിൽ മുഖത്തേക്ക് ശക്തിയേറിയ പ്രകാശമടിച്ചു. ഏലസ് മാത്രം തറയിൽ വീണതിനാൽ മോഷ്ടാക്കൾക്ക് കൊണ്ടുപോകാനായില്ല. ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയവർ പരിസരത്താകെ മോഷ്ടക്കൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇരവിപുരം പൊലീസിൽ പരാതി നൽകി. ദിവസവേതനത്തിൽ നിയമിക്കപ്പെട്ടവർക്ക് ആറുമാസമായി ശമ്പളമില്ല ഇരവിപുരം: വില്ലേജ് ഓഫിസുകളിൽ ദിവസവേതനക്കാരായ ഡേറ്റാ എൻട്രി ഓപറേറ്റർമാർക്ക് ആറുമാസമായി ശമ്പളമില്ല. സമയത്ത് ശമ്പളം ലഭിക്കാത്തതിനാൽ പലരും ജോലി നിർത്തിപ്പോയി. രേഖകൾ കമ്പ്യൂട്ടറുകളിലാക്കുന്നതിനാണ് ഓരോ വില്ലേജ് ഓഫിസിലും രണ്ടും മൂന്നും പേരെ വീതം നിയമിച്ചത്. 750 രൂപ ദിവസവേതനത്തിലായിരുന്നു ഇവരെ നിയമിച്ചതെങ്കിലും പിന്നീടത് ഒരു എൻട്രിക്ക് നാലുരൂപ എന്ന നിരക്കിലാക്കി. ഒരാൾ ദിവസം 100 എൻട്രി ചെയ്യണമെന്നാണ് വ്യവസ്ഥ. പോക്കുവരവുകൾ വരെ ചെയ്യിക്കുന്നുണ്ടെങ്കിലും പ്രതിഫലം നൽകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story