Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒന്നിച്ച് പഠിച്ച്...

ഒന്നിച്ച് പഠിച്ച് ഇരട്ടിമധുരം പകർന്ന് അഫ്നയും അസ്നയും

text_fields
bookmark_border
ചവറ: ഒന്നിച്ച് പഠിച്ച് ഇരട്ടകൾ നേടിയത് അഭിമാനവിജയം. തേവലക്കര പുത്തൻസങ്കേതം പുതിയ വീട്ടിൽ നിസാർ-ഷെമിമോൾ ദമ്പതികളുടെ മക്കളായ അസ്നയും അഫ്നയുമാണ് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഇരട്ടി മധുരത്തി​െൻറ സന്തോഷം പകർന്നത്. കോയിവിള അയ്യൻ കോയിക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായിരുന്നു ഇരുവരും. ഇരുമെയ്യും ഒരു മനസ്സുമായാണ് സ്കൂളിലും വീട്ടിലും പഠനസമയം ഇരുവരും ചെലവഴിച്ചത്. വിദേശത്ത് ജോലിചെയ്യുന്ന പിതാവ് തങ്ങളുടെ അഭിമാന വിജയത്തി​െൻറ സന്തോഷം പങ്കിടാൻ ഒപ്പമില്ലെന്ന സങ്കടംമാത്രമാണ് വലിയ വിജയത്തിനിടെ ഇരുവർക്കുമുള്ളത്. തുടർപഠനവും ഒന്നിച്ച് മതിയെന്ന തീരുമാനത്തിലാണ് അഫ്നയും അസ്നയും. കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ അഥവാ കട്ടപ്പുറം ഡിപ്പോ *അധികൃത അനാസ്ഥയും ടയർ ക്ഷാമവും മൂലം ഡിപ്പോയിൽ കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം പെരുകുന്നു കുളത്തൂപ്പുഴ: സംസ്ഥാനത്ത് തന്നെ മികച്ച കിലോമീറ്റർ ശരാശരി വരുമാനം കോർപറേഷന് നേടികൊടുക്കുന്നതെന്ന് ഖ്യാതിനേടിയ കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയെ തകർക്കാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം നിർബാധം തുടരുന്നു. ടയർ ക്ഷാമം രൂക്ഷമായി സർവിസുകൾ നിരന്തരം മുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും കുളത്തൂപ്പുഴയുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കുന്ന അധികൃതർ ഡിപ്പോയുടെ തകർച്ച ആഗ്രഹിക്കുന്നതായി നാട്ടുകാരുടെ ആക്ഷേപം. ആവശ്യത്തിന് ടയറുകൾ അനുവദിച്ച് നൽകാത്തതിനാൽ കഴിഞ്ഞ ഒരാഴ്ചയിലധികമായി കുളത്തൂപ്പുഴ ഡിപ്പോയിൽ ബസുകൾ സർവിസ് നടത്താനാവാത്ത സ്ഥിതി വിശേഷമാണെന്ന് ജീവനക്കാർ പറയുന്നു. ദിനം പ്രതി നിരവധി സർവിസുകളാണ് തടസ്സപ്പെടുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ആറോളം സർവിസുകളാണ് മുടങ്ങിയത്. ആദിവാസി തോട്ടം മേഖലകളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും നടത്തുന്ന സർവിസുകൾ മുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ കൂടുതൽ കളക്ഷനുള്ള ട്രിപ്പുകൾ മുടങ്ങാതിരിക്കാൻ മറ്റ് സർവിസ് ബസുകളുടെ ടയറുകൾ അഴിച്ച് നൽകിയാണ് ഡിപ്പോ ഇപ്പോൾ പ്രവർത്തിക്കുന്നത്. മുമ്പ് പുതിയ ബസുകൾ അനുവദിച്ച് നൽകാതെയും ചീഫ് ഓഫിസിൽ നിന്നും അനുവദിച്ചതായി അറിയിച്ചവപോലും മറ്റു ഡിപ്പോകൾക്ക് മാറ്റിനൽകിയും ഉദ്യോഗസ്ഥ വൃന്ദം കുളത്തൂപ്പുഴയെ അവഗണിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധമുയർന്നതോടെ ഒരു പുതിയ ബസ് അനുവദിച്ച് നൽകി തലയൂരുകയായിരുന്നു ഉദ്യോഗസ്ഥർ. ആവശ്യമായ ടയറുകൾ ഡിപ്പോക്ക് അനുവദിച്ച് നൽകാൻ തയാറാകാതെ ദീർഘദൂര സർവിസുകൾ അടക്കമുള്ളവ അട്ടിമറിച്ച് സ്വകാര്യമേഖലയുടെ കൈകളിലേക്ക് എത്തിക്കുന്നതിനാണ് അധികൃതർ ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാതെ സർവിസുകൾ തകാരാറിലാക്കി പൊതുജനങ്ങളെ അകറ്റുന്നതിനുള്ള ഗൂഡതന്ത്രമാണ് കോർപറേഷൻ ഉന്നത ഉദ്യോഗസ്ഥർ നടപ്പാക്കുന്നതെന്ന ആക്ഷേപം നാട്ടുകാർക്കിടയിൽ വ്യാപകമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story