Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇളമ്പള്ളൂർ മസ്​ജിദ്...

ഇളമ്പള്ളൂർ മസ്​ജിദ് ഉദ്ഘാടനവും മതസൗഹാർദ സമ്മേളനവും

text_fields
bookmark_border
കുണ്ടറ: ഇളമ്പള്ളൂർ മുസ്ലിം ജമാഅത്തിൽ പുതുക്കിപ്പണിഞ്ഞ മസ്ജിദി​െൻറ ഉദ്ഘാടനവും വിജ്ഞാന സദസ്സും മതസൗഹാർദ സമ്മേളനവും ഞായറാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച സമാപിക്കും. ഞായറാഴ്ച വൈകീട്ട് 4.30ന് സ്ത്രീകളുടെ മസ്ജിദ് സന്ദർശനത്തോടെ പരിപാടികൾക്ക് തുടക്കമാകും. അഞ്ചിന് നടക്കുന്ന മതസൗഹാർദ സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എൻ.കെ. േപ്രമചന്ദ്രൻ എം.പി ആമുഖ പ്രഭാഷണം നടത്തും. ഡോ. അലക്സാണ്ടർ ജേക്കബ് മതസൗഹാർദ സന്ദേശം നൽകും. പ്രസിഡൻറ് നൗഷാദ് എസ്. വിളപ്പുറം അധ്യക്ഷതവഹിക്കും. രാത്രി എട്ട് മുതൽ നടക്കുന്ന വിജ്ഞാന സദസ്സിൽ 'അല്ലാഹുവി​െൻറ ഭവനം' വിഷയത്തിൽ കാരാളി ഇ.കെ. സുലൈമാൻ ദാരിമി പ്രഭാഷണം നടത്തും. തിങ്കളാഴ്ച രാത്രി എട്ടിന് 'ആധുനിക ലോകവും പരിശുദ്ധ ഇസ്ലാമും' വിഷയത്തിൽ റഹ്മത്തുള്ള ഖാസിമി മുത്തേടവും ചൊവ്വാഴ്ച 'സ്വർഗത്തിലേക്കുള്ള സൗഹൃദങ്ങൾ' വിഷയത്തിൽ നൗഷാദ് നിസാമിയും ബുധനാഴ്ച 'യുവത്വമേ പ്രവാചകനിലേക്ക് മടങ്ങുക' വിഷയത്തിൽ മുഹമ്മദ് അഫ്സൽ മൗലവി അൽ-ഖാസിമിയും പ്രഭാഷണങ്ങൾ നടത്തും. വ്യാഴാഴ്ച വൈകീട്ട് 3.30ന് ചീഫ് ഇമാം ശൈഖുന ഷാഹുൽ ഹമീദ് മുസ്ലിയാർ മസ്ജിദ് തുറക്കൽ കർമം നിർവഹിക്കും. തുടർന്ന് അസർ നമസ്കാരത്തിന് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ നേതൃത്വം നൽകും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം ഹൈദരലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി. ജലീൽ മുഖ്യപ്രഭാഷണം നടത്തും. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ ഷൈഖുന കെ.പി. അബൂബക്കർ ഹസ്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ പള്ളിയുടെ ശിൽപി ആർക്കിടെക്റ്റ് ഗോപാലകൃഷ്ണനെയും കോൺട്രാക്ടർ വിജയകുമാറിനെയും ആദരിക്കും. വെള്ളിയാഴ്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ജുമുഅ നമസ്കാരം നടക്കുമെന്ന് പ്രസിഡൻറ് നൗഷാദ് എസ്. വിളപ്പുറം, സെക്രട്ടറി എ.കെ. അനീഷ് ഖാൻ, ട്രഷറർ ഒ. അബ്ദുൽ മുത്തലിഫ് ചിന്നൂസ്, മസ്ജിത് പുനർനിർമാണ കമ്മിറ്റി കൺവീനർ സി.എം. സെയ്ഫുദ്ദീൻ, വൈസ് പ്രസിഡൻറ് എം. അബ്ദുൽ റഹീം, ജോയൻറ് സെക്രട്ടറി എ. അഹമ്മദ് കബീർ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story