Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപകട സാധ്യതയുള്ള 275...

അപകട സാധ്യതയുള്ള 275 സ്ഥലങ്ങളിൽ ഗതാഗത പരിഷ്​കരണ നടപടി

text_fields
bookmark_border
* സ്കൂളുകളിൽ സ്മാർട്ട് ട്രാഫിക് ക്ലാസ് മുറികൾ സ്ഥാപിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ അപകട സാധ്യതയുള്ള 275 സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഗതാഗത പരിഷ്കരണ നടപടികൾ തുടങ്ങുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. 2018-ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി (ഭേദഗതി) ബില്ലി​െൻറ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിൽ സഭ പാസാക്കി. റോഡ് സുരക്ഷാ അതോറിറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ഡി.ജി.പി റാങ്കിൽ കുറയാത്ത മുഴുസമയ റോഡ് സുരക്ഷാ കമീഷണറെ നിയമിക്കുന്നതാണ് ബില്ലിലെ ഭേദഗതി. സുപ്രീംകോടതി നിശ്ചയിച്ച കമീഷൻ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് നടപടി. റോഡ് സുരക്ഷാ അതോറിറ്റിയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തുന്നത് നയപരമായ കാര്യമാണെന്നും സർക്കാർ ഇപ്പോൾ ഇത് പരിഗണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് റോഡ് സുരക്ഷാ സംസ്കാരം വളരണം. വിദ്യാർഥികളിൽ ഗതാഗത ബോധവത്കരണം നടത്താൻ പൊലീസ് വകുപ്പി​െൻറ സഹായത്തോടെ സ്കൂളുകളിൽ സ്മാർട്ട് ട്രാഫിക് ക്ലാസ് റൂമുകൾ തുടങ്ങും. ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്കൂളിലെങ്കിലും പദ്ധതി നടപ്പാക്കും. വിദ്യാലയങ്ങളിൽ റോഡ് സുരക്ഷാ ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു. ഡ്രൈവർമാരെ ആധുനിക ഡ്രൈവിങ് സംസ്കാരത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. മൂന്ന് കേന്ദ്രങ്ങൾ തുറന്നു. മൂന്നെണ്ണം കൂടി അടുത്ത മാസം തുടങ്ങും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഗതാഗത പരിഷ്കരണ നടപടികൾ നടത്തുന്നത്. മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവ് ഉൾെപ്പടെയുള്ള കേന്ദ്രങ്ങളിലാണ് സംവിധാനമൊരുക്കുക. എല്ലാ ജില്ലയിലും കലക്ടർ ചെയർമാനായ സമിതി നിലവിലുണ്ട്. ഈ സമിതികൾ സർക്കാറിലേക്ക് അയക്കുന്ന നിർദേശങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story