Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:18 AM GMT Updated On
date_range 27 March 2018 5:18 AM GMTപിണറായി വിജയേൻറത് ഇരട്ടനീതിയെന്ന് ഉബൈദുല്ല വികസനം അട്ടിമറിക്കാൻ മാേവാവാദി നീക്കമെന്ന് ആരിഫ്
text_fieldsbookmark_border
തിരുവനന്തപുരം: ഇരട്ടച്ചങ്കൻ എന്ന് സ്വന്തം പാർട്ടിക്കാർ തന്നെ വിശേഷിപ്പിക്കുന്ന പിണറായി വിജയൻ ഭരിക്കുമ്പോൾ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പി. ഉബൈദുല്ല. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലതിരിഞ്ഞ വികസനങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുകയാണ്. കുടുംബയോഗത്തിൽ ശരിയായ വസ്ത്രധാരണത്തെക്കുറിച്ച് പ്രസംഗിച്ചതിന് ഫാറൂഖ് കോളജ് അധ്യാപകൻ ഡോ. ജവഹറിനെതിരെ കേസെടുത്തു. എന്നാൽ, സ്ത്രീ സമൂഹത്തെയാകമാനം പരസ്യമായി അപമാനിച്ച മന്ത്രിക്കെതിരെ കേസില്ല. വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം പലതവണ നടത്തിയിട്ടും ബി.ജെ.പി നേതാവ് ശശികലക്കെതിരെ കേസെടുത്ത് അറസ്റ്റ്ചെയ്യാൻ ഭയക്കുന്നു. ദേശീയപതാകയെ അവഹേളിച്ച ആർ.എസ്.എസ് കാര്യവാഹക് മോഹൻ ഭാഗവതിനെതിരെ കേസെടുക്കാനും മടിയായി. മതസ്പർധയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച് ഷംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്ത്. കേരളത്തിൽ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ മാേവാവാദികൾ അടക്കമുള്ള തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണെന്ന് എ.എം. ആരിഫ് പറഞ്ഞു. റോഡ്, പാലം അടക്കുള്ള വികസന പ്രവർത്തനങ്ങളെയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇക്കാര്യങ്ങൾ പറയുന്നത് സി.പി.എം അല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story