Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:02 AM GMT Updated On
date_range 27 March 2018 5:02 AM GMTജയകുമാർ വധം: പ്രതിക്ക് ജീവപര്യന്തവും പിഴയും
text_fieldsbookmark_border
തിരുവനന്തപുരം: പൊതുപ്രവർത്തകനായ ജയകുമാറിനെ ബോംബെറിഞ്ഞു കൊന്ന കേസിലെ ഒന്നാംപ്രതി കുഞ്ഞുമോൻ എന്ന ബിജുവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. സ്‌ഫോടക വസ്‌തു ഉപയോഗിച്ചതിന് പത്തുവർഷം അധിക തടവും അനുഭവിക്കണം. എന്നാൽ, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. രണ്ടാംപ്രതി ബാഷ കണ്ണൻ മരിച്ചു. മൂന്നാംപ്രതി രാജേഷ് ഒളിവിലാണ്. ലാലു, സുനിൽ കുമാർ, വിമൽ കുമാർ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. 2002 സെപ്റ്റംബർ രണ്ടിനാണ് കേസിന് അസ്പദമായ സംഭവം. രാത്രി 7.30ന് മേലേതോന്നയ്ക്കൽ സ്വദേശി ജയകുമാർ വീട്ടിലേക്ക് ഇടറോഡിലൂടെ വരുേമ്പാൾ ബോംബെറിഞ്ഞും മാരക ആയുധങ്ങൾകൊണ്ട് വെട്ടിയും കൊല്ലുകയായിരുന്നു. പ്രതികൾ നടത്തിവരുന്ന ഗുണ്ടാ പ്രവർത്തനങ്ങൾ പൊലീസിനെ അറിയിച്ചതും അതിനെ എതിർത്തതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story