Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:17 AM GMT Updated On
date_range 26 March 2018 5:17 AM GMTഭാഗ്യക്കുറി നറുക്കെടുപ്പ് മെഷീനിൽ കൃത്രിമംകാട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഭാഗ്യക്കുറി നറുക്കെടുപ്പ് മെഷീനിൽ കൃത്രിമംകാട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. വള്ളക്കടവ് സ്വദേശികളായ സുധീർ, രാജശ്രീധരൻ എന്നിവരെയാണ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 21ന് രാവിലെ ശ്രീചിത്ര ഹോമിലെ ഭാഗ്യക്കുറി നറുക്കെടുപ്പ് മെഷീൻ നന്നാക്കാൻ ഡൽഹിയിലെ കമ്പനിയിൽനിന്ന് പഞ്ചാബ് സ്വദേശികളായ രണ്ട് ജീവനക്കാർ എത്തിയിരുന്നു. ഇവർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മെഷീനിൽ ക്രിതൃമംകാട്ടാൻ കൂട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമീപിച്ചു. അവസാന മൂന്നക്ക നമ്പറിെൻറ പ്ലേറ്റിൽ കൃത്രിമം കാണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജീവനക്കാർ ഇത് നിരസിച്ചപ്പോൾ സംഘം സ്ഥലംവിട്ടു. ഇവർ ഈ വിവരം ഭാഗ്യക്കുറി വകുപ്പ് ജീവനക്കാരെ അന്നുതന്നെ അറിയിച്ചു. വകുപ്പ് അധികൃതർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഫോർട്ട് എ.സി ജെ.കെ. ദിനിലും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മന്ത്രി കെ.ടി. ജലീലിെൻറ അടുപ്പക്കാരനാണെന്ന് പറഞ്ഞ് കേസിൽനിന്ന് രക്ഷപ്പെടാനും പ്രതികൾ ശ്രമിച്ചു. എന്നാൽ, പ്രതികൾക്ക് മന്ത്രിയുമായി ഒരു പരിചയവുമില്ലെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽനിന്ന് മെഷീൻ ശരിയാക്കാൻ ജീവനക്കാർ എത്തുന്ന വിവരം പ്രതികൾ എങ്ങനെ അറിഞ്ഞെന്ന് പൊലീസ് അന്വേഷിക്കും. ഭാഗ്യക്കുറി വകുപ്പിലെ ചില ജീവനക്കാരും സംശയത്തിെൻറ നിഴലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story