Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ദുരന്തം:...

ഓഖി ദുരന്തം: പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അനുവദിക്കണം

text_fields
bookmark_border
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ദുരന്തബാധിതർക്ക് ഈസ്റ്ററിന് മുമ്പെങ്കിലും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തുനൽകി. സർക്കാർ ഉറപ്പുകൾ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒന്നിലധികം തവണ ദുരന്തബാധിത പ്രദേശത്തെ ജനപ്രതിനിധിയെന്ന നിലയിൽ താൻ നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചു. എന്നാൽ, നടപടിയുണ്ടായില്ല. മത്സ്യത്തൊഴിലാളികളോടുള്ള നിഷേധാത്മക സമീപനമാണ് ഇതിൽ വ്യക്തമാക്കുന്നത്. കാണാതായ മത്സ്യത്തൊഴിലാളികൾക്ക് മരിച്ചവരുടേതിന് തുല്യമായ ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബോട്ടും വള്ളവും വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് തത്തുല്യമായ നഷ്ടപരിഹാരം നൽകുമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ, വിവിധ വകുപ്പുകളുടെ ചുവപ്പുനാടയിൽ ഈ പ്രഖ്യാപനങ്ങളെല്ലാം കുരുങ്ങിക്കിടക്കുന്നു. തുക അനുവദിച്ചാൽതന്നെ കുറഞ്ഞത് നാലുമാസമെങ്കിലും വേണം പുതിയ ബോട്ടുകൾ കടലിലിറക്കാൻ. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് തുടർവിദ്യാഭ്യാസത്തിന് നിർവാഹമില്ല. ആശ്രിതർക്ക് വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകുമെന്നും അതി​െൻറ പ്രാരംഭനടപടി മുട്ടത്തറ വലനിർമാണ ഫാക്ടറിയിൽനിന്ന് ആരംഭിക്കുമെന്നും ഫിഷറീസ് മന്ത്രി ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പും പാലിച്ചില്ല. വലനിർമാണ ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടി അനിശ്ചിതമായി നീളുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ എടുത്ത വായ്പകൾ മുഴുവൻ എഴുതിത്തള്ളുമെന്ന ഉറപ്പും ജലരേഖയായി. സർക്കാറി​െൻറ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകളുണ്ടായില്ല. മത്സ്യത്തൊഴിലാളികളുടെ ഈ ദയനീയാവസ്ഥ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലുകളുണ്ടാകണമെന്നും വി.എസ്. ശിവകുമാർ കത്തിലൂടെ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story