Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാണാതായ ലി​േത്വനിയൻ...

കാണാതായ ലി​േത്വനിയൻ സ്വദേശിനിക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിൽ ചികിത്സക്കെത്തിയ ലിേത്വനിയൻ സ്വദേശിനി ലിഗ സാക്രൊമാെനയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം പാരിതോഷികവും ഡി.ജി.പി പ്രഖ്യാപിച്ചു. ലിഗയെ കണ്ടെത്തുന്നതിന് റെയ്ഞ്ച് െഎ.ജി മനോജ് എബ്രഹാമി​െൻറ നേതൃത്വത്തിലുള്ള 10 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡി.ജി.പി അറിയിച്ചു. 11 ദിവസം മുമ്പാണ് തിരുവനന്തപുരത്ത് സഹോദരി എലീസക്കൊപ്പമെത്തിയ ലിഗയെ കോവളത്തുെവച്ച് കാണാതാകുന്നത്. ലിഗയെ കാണാനില്ലെന്ന് കാണിച്ച് സിറ്റി പൊലീസ് കമീഷണർക്കും വിവിധ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് ഇവരുടെ ഭർത്താവ് ആൻഡ്രൂ ജോനാഥ് ആരോപിക്കുന്നു. കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു ലിഗ. ചികിത്സക്കായാണ് ലിഗയും എലീസയും കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കൊച്ചിയിലെത്തുന്നത്. തിരുവനന്തപുരത്ത് ആറാഴ്ചത്തെ ആയുർവേദ ചികിത്സയും രണ്ടാഴ്ചയോളം അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ജീവിതവുമായിരുന്നു പദ്ധതി. അമൃതാനന്ദമയി മഠത്തിലെ ആരാധനരീതികൾ ലിഗയിൽ അസ്വസ്ഥത സൃഷ്ടിച്ചപ്പോൾ തിരുവനന്തപുരത്തേക്ക് തിരിച്ചു. പോത്തൻകോട് ധർമ എന്ന ചികിത്സാ കേന്ദ്രത്തിൽ ആറാഴ്ചത്തോളം യോഗയും മറ്റു ചികിത്സയുമാണ് ഉദ്ദേശിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾകൊണ്ടു തന്നെ ചികിത്സയിൽ മെച്ചമുണ്ടായിരുന്നതായി എലീസ പറയുന്നു. 14ന് രാവിലെ എേട്ടാടെയാണ് ലിഗയെ കാണാതായത്. പഴ്സും പാസ്പോർട്ടും മൊബൈൽഫോണും എല്ലാം മുറിയിൽ തന്നെ ഉണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ കോവളത്തേക്ക് ഓട്ടോ പിടിച്ചുതരാൻ ലിഗ ആവശ്യപ്പെട്ടതായി അറിഞ്ഞു. തൊട്ടുപിറകെ എലീസയും കോവളത്ത് എത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. കാണാതായ വിവരമറിഞ്ഞ് തിരുവനന്തപുരത്തെത്തിയ ലിഗയുടെ പങ്കാളി ആൻഡ്രൂ ജോനാഥനും അന്വേഷണത്തിൽ പങ്കുചേർന്നു. ഇരുവരുടെയും അന്വേഷണത്തിന് ചില സാംസ്‌കാരിക സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സഹായം മാത്രമാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story