Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരീക്ഷാകേ​ന്ദ്രം

പരീക്ഷാകേ​ന്ദ്രം

text_fields
bookmark_border
പുനലൂർ: 2012 മാർച്ച് മുതൽ എസ്.എസ്.എൽ.സി ഐ.ടി പരീക്ഷക്ക് പങ്കെടുക്കാൻ കഴിയാത്തവർക്കും പരാജയപ്പെട്ടവർക്കും 2018 ഫെബ്രുവരിയിൽ നടത്തിയ പരീക്ഷ എഴുതാൻ കഴിയാതിരുന്ന സ്കൂൾ ഗോയിങ് വിഭാഗം വിദ്യാർഥികൾക്കുമുള്ള ഐ.ടി പരീക്ഷ 27ന് നടക്കും. പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷ കേന്ദ്രം അഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂൾ ആയിരിക്കുമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. എ.ഐ.വൈ.എഫ് പോസ്റ്റോഫിസ് മാർച്ച് നടത്തി പുനലൂർ: നരേന്ദ്ര മോദി സർക്കാറി​െൻറ രണ്ടുകോടി തൊഴിൽദിന വാഗ്ദാനലംഘനത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ പോസ്റ്റോഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അനൂപ് പി. ഉമ്മൻ അധ്യക്ഷത വഹിച്ചു. എം.എസ്. ഗിരീഷ്, ജെ. ഡേവിഡ്, മണ്ഡലം സെക്രട്ടറി ഐ. മൻസൂർ, സിബിൽബാബു എന്നിവർ സംസാരിച്ചു. ടി.ബി. ജങ്ഷനിൽനിന്നും തുടങ്ങിയ മാർച്ചിന് എസ്. രാജ്ലാൽ, അനീഷ്, ലാൽകൃഷ്ണ, ശ്യാംരാജ് തുടങ്ങിയവർ നേതൃത്വം നൽകി. അടിപ്പാത നിർമാണം: സമരസമിതി ഒപ്പുശേഖരിക്കും പുനലൂർ: റെയിൽവേ അടിപ്പാത പൂർത്തിയാക്കാൻ സംസ്ഥാന അധികൃതർ കാട്ടുന്ന അനാസ്ഥക്കെതിരെ അടിപ്പാത സമരസമിതി നടത്തുന്ന സമരത്തി​െൻറ ഭാഗമായി നടത്തുന്ന ഒപ്പുശേഖരണം അടുത്ത ആഴ്ച നടക്കും. സ്ഥലം എം.എൽ.എ മന്ത്രി കെ. രാജു, കലക്ടർ തുടങ്ങിയവർക്ക് നൽകാനാണ് ഒപ്പ് ശേഖരിക്കുന്നത്. ഏപ്രിൽ ആദ്യത്തിൽ പുനലൂർ--ചെങ്കോട്ട ബ്രോഡ്ഗേജ് റെയിൽപാത പൂർണമായി കമീഷൻ ചെയ്യുന്നതിന് മുമ്പ് അടിപ്പാതക്ക് ഭൂമി ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കൂടുതൽ ട്രെയിനുകൾ ഈ ലൈനിൽ ഓടിത്തുടങ്ങുന്നതോടെ അടിപ്പാതയുടെ അഭാവത്തിൽ പുനലൂരിൽ അനുഭവപ്പെടുന്ന വാഹനക്കുരുക്ക് കണക്കിലെടുത്താണ് സമരസമിതി രംഗത്ത് വന്നത്. അടിപ്പാലം റെയിൽവേ നിർമിച്ചിട്ട് രണ്ടുവർഷമായിട്ടും അനുബന്ധമായി പാത നിർമിക്കാൻ വേണ്ടിവരുന്ന പന്ത്രണ്ട് സെേൻറാളം സ്ഥലം ഏറ്റെടുക്കാൻ അധികൃതർ അനാസ്ഥകാട്ടിയിരുന്നു. ഇതുകാരണം സ്ഥലം ഏറ്റെടുക്കൽ കൂടുതൽ സങ്കീർണമാകയും ചെയ്തു. ഒപ്പുശേഖരിച്ച് അധികൃതർക്ക് നിവേദനം നൽകിയ ശേഷവും സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ഊർജിതമാക്കിയില്ലങ്കിൽ സമരം ശക്തമാക്കുമെന്ന് സമിതി നേതാക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story