Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉത്തർപ്രദേശിൽ...

ഉത്തർപ്രദേശിൽ ബി.ജെ.പിക്ക്​ ഒമ്പത്​, എസ്​.പിക്ക്​ ഒന്ന്​

text_fields
bookmark_border
ന്യൂഡൽഹി: ഉത്തർപ്രദേശിൽ രാജ്യസഭയിലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തിൽ ബി.ജെ.പിക്ക് വൻ നേട്ടം. പത്തു സീറ്റുകളിലേക്ക് 11പേർ മത്സരിച്ചിടത്ത് ഒമ്പത് സീറ്റുകളിൽ പാർട്ടി അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആവേശമേറ്റുന്നതാണ് മത്സരഫലം. അരുൺ ജെയ്റ്റ്ലി, അശോക് ബാജ്പേയ്, വിജയ് പാൽസിങ്ങ് തോമർ, സകൽദീപ് രാജ്ഭർ, കാന്ത കർദം, അനിൽ ജെയ്ൻ, ഹർനാഥ് സിങ് യാദവ്, ജി.വി.എൽ നരസിംഹ റാവു, അനിൽ അഗർവാൾ എന്നിവരാണ് ജയിച്ച ബി.ജെ.പി നേതാക്കൾ. അനിൽ അഗർവാൾ ബി.എസ്.പിയുടെ ബി.ആർ. അംബേദ്കറെയാണ് പരാജയപ്പെടുത്തിയത്. സമാജ്വാദി പാർട്ടിയിലെ ജയാ ബച്ചൻ 38 വോട്ടുകൾ നേടി വിജയിച്ചു. സ്വതന്ത്ര എം.എൽ.എ രാാജ ഭയ്യ അവർക്ക് വോട്ട് ചെയ്തു. ബി.ജെ.പിക്കും സഖ്യകക്ഷികൾക്കുമായി ആകെ 403 ൽ 324 എം.എൽ.എമാരാണുള്ളത്. അടുത്തിടെ അപകടത്തിൽ നൂർപുർ എം.എൽ.എ മരിച്ചിരുന്നു. വിജയത്തിനായി 37 ഒന്നാം മുൻഗണനാ വോട്ടാണ് വേണ്ടത്. 245 അംഗ രാജ്യസഭയിലേക്ക് 31 എം.പിമാരെയാണ് യു.പി തെരഞ്ഞെടുക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story