Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​ഥിരം നിയമനം...

സ്​ഥിരം നിയമനം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന തൊഴിൽ നിയമ ഭേദഗതി ആപത്കരം

text_fields
bookmark_border
തിരുവനന്തപുരം: സ്ഥിരം നിയമനം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന തൊഴിൽനിയമ ഭേദഗതി ആപത്കരമാണെന്ന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ. ലക്ഷക്കണക്കിനു തൊഴിലാളികളെയും കുടുംബങ്ങളെയും വഴിയാധാരമാക്കുന്ന നടപടിയാണിത്. ഇൻഡസ്ട്രിയൽ എംപ്ലോയ്മ​െൻറ് (സ്റ്റാൻഡിങ് ഓർഡേഴ്സ്) കേന്ദ്ര ഭേഭദഗതി ചട്ടം 2018 പ്രകാരം വ്യവസായമേഖലയിലെ തൊഴിലുകൾ നിശ്ചിത കാലയളവിലേക്ക് മാത്രമായി ചുരുക്കി തൊഴിൽമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കണം. കോർപറേറ്റുകൾക്കും വൻകിട കമ്പനികൾക്കും വേണ്ടിയാണ് കേന്ദ്രത്തി​െൻറ നടപടി. പാർലമ​െൻറിനെ മറികടന്നും േട്രഡ് യൂനിയനുകളുമായി ചർച്ച നടത്താതെയുമാണ് കേന്ദ്രം ഏകപക്ഷീയമായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആരെയും നിയമിക്കാനും തോന്നുമ്പോൾ പിരിച്ചുവിടാനും ഇനി ഉടമകൾക്ക് കഴിയും. സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യാനും വരുതിക്കുനിർത്താനും കോർപറേറ്റുകൾക്കും കുത്തക കമ്പനികൾക്കും അവകാശം നൽകിയ സർക്കാർ രാജ്യത്തെ തൊഴിലാളികളെ വഞ്ചിക്കുകയാണ്. തൊഴിൽസുരക്ഷയും കൂടുതൽ തൊഴിലവസരങ്ങളും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര നയത്തിന് ബദൽ ഉയർത്തി തൊഴിലാളി ക്ഷേമ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകും. തൊഴിലും ജീവിതസുരക്ഷയും കവരുന്ന നടപടിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം. കേന്ദ്രനടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും മന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story