Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:20 AM GMT Updated On
date_range 19 March 2018 5:20 AM GMTവേനൽമഴയിലും കാറ്റിലും കനത്ത കൃഷി നാശം
text_fieldsbookmark_border
പത്തനാപുരം: വേനല്‍മഴയില്‍ കനത്ത നാശനഷ്ടം. മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ പിറവന്തൂർ പഞ്ചായത്തിൽ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചു. വാഴ, മരച്ചീനി, വെറ്റില, റബർ, പയർ, പാവൽ എന്നിവ നശിച്ചു. പഞ്ചായത്തിൽ കിഴക്കേഭാഗം, ചേകം , വാഴത്തോപ്പ്, കൊല്ലാല, അത്തിക്കൽ, കടയ്ക്കാമൺ ഭാഗങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഭൂമി പാട്ടത്തിനെടുത്ത് കൂട്ടുകൃഷി നടത്തിയ കുടംബശ്രീ യൂനിറ്റുകൾക്കും മറ്റു കർഷകർക്കും തിരിച്ചടിയായി. കാട്ടുമൃഗങ്ങളുടെ ശല്യവും കടുത്ത വേനലിൽ വെള്ളം കിട്ടാതെയും ബുദ്ധിമുട്ടി കൃഷി നടത്തിയവർ ഇനി എന്തുചെയ്യുമെന്നറിയാതെ വിഷമത്തിലാണ്. ഓണത്തിന് വിളവെടുക്കാറായ കൃഷികളാണ് നശിച്ചത്. കിഴക്കേഭാഗം കൈപ്പുഴ തെക്കേതിൽ രവിയുടെ 90 കപ്പവാഴ, ചേകം ശശി നിവാസിൽ സുജാത (അമ്പിളി)യുടെ 60 ഏത്തവാഴ, മരച്ചീനി, പാവൽ, പടവലം എന്നിവയും കോങ്കൽ രതീഷ് ഭവനിൽ സത്യെൻറ 120 ഏത്തവാഴ, വെറ്റിലക്കൊടി എന്നിവയും ചേകം കോങ്കല്ലിൽ രമയുടെ 57 ഏത്തവാഴ, മരച്ചീനി, പാവൽ എന്നിവയും ഈട്ടിവിളയിൽ സദാനന്ദെൻറ 85 വാഴകൾ. വിജീഷ് ഭവനിൽ വേലുവിെൻറ 45 ഏത്തവാഴകൾ, കടയ്ക്കാമൺ രഘുനാഥൻ, മധുഭവനിൽ തങ്കപ്പെൻറ 55 വാഴകൾ കാങ്ക്രാമൺ പൊടിയെൻറ 35 ഏത്തവാഴ പള്ളിപ്പാട്ട് ബേബിയുടെ 24 വാഴ, മരച്ചീനി തുടങ്ങിയ വിളകളാണ് നശിച്ചത്. കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിച്ചു കുന്നിക്കോട്: പത്തനാപുരം കുന്നിക്കോട് ശബരിപാതയില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിച്ചു. ലക്ഷങ്ങള്‍ മുടക്കി നിർമിച്ച കാത്തിരിപ്പ് കേന്ദ്രം ആര്‍ക്കും പ്രയോജനപ്പെടാതെ നശിക്കുന്നതിനെപറ്റി 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് പഴയ റെയില്‍വേ സ്റ്റേഷന് മുന്നിലേക്ക് കേന്ദ്രം മാറ്റിയത്. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചാണ് കേന്ദ്രം നിർമിച്ചത്. ആവണീശ്വരം ബസ്സ്റ്റോപ്പില്‍നിന്ന് 200 മീറ്റര്‍ മാറിയാണ് ആദ്യം കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. എന്നാല്‍, കൊട്ടാരക്കരയില്‍നിന്നോ പത്തനാപുരത്തുനിന്നോ എത്തുന്ന ബസുകള്‍ക്കൊന്നും ഇവിടെ സ്റ്റോപ് ഉണ്ടായിരുന്നില്ല. റെയില്‍വേ യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്നത് ആവണീശ്വരം ജങ്ഷനിലെ ബസ്സ്റ്റോപ്പാണ്. നിലവില്‍ ഇവിടേക്കാണ് വെയിറ്റിങ് ഷെഡ് മാറ്റി സ്ഥാപിച്ചത്. ആവണീശ്വരം ജങ്ഷനില്‍ നടപ്പാത നിർമിക്കുകയും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story