Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:08 AM GMT Updated On
date_range 19 March 2018 5:08 AM GMTഒരാഴ്ചക്കുള്ളിൽ പിടിയിലായത് 70 പിടികിട്ടാപ്പുള്ളികൾ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം സിറ്റി പോലീസ് നടത്തിയ 'ഓപറേഷൻ ബ്രോക്കൺ വിൻഡോ'യിൽ ഒരാഴ്ചക്കിടെ പിടിയിലായത് 70 പിടികിട്ടാപ്പുള്ളികൾ. കഴിഞ്ഞദിവസം നടന്ന റെയ്‌ഡിൽ മാത്രം 24 പിടികിട്ടാപ്പുള്ളികളെ വലയിലാക്കിയതായി സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി മുങ്ങിനടന്ന അർഷിതയെ (50) നേമം പൊലീസ് പിടികൂടി. നാല് വർഷമായി പൊലീസിനെ വെട്ടിച്ചുകടന്ന, നിരവധി ആക്രമണകേസുകളിലെ പ്രതിയായ ശ്യാംകുമാറിനെ (36) മ്യൂ സിയം പൊലീസും, ചാലയിൽ കൂട്ടക്കവർച്ച നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ അനന്തുവിനെ (22) ഫോർട്ട് പൊലീസും അറസ്റ്റ് ചെയ്തു. ഇതിന് പുറമെ നടത്തിയ കോമ്പിങ് ഓപറേഷനിൽ 171 ജാമ്യമില്ലാ കേസുകളിലെ വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതികളായി ഒളിവിൽ കഴിഞ്ഞ 17 പേരെയും മദ്യപിച്ച് വാഹനം ഓടിച്ച 212 പേരെയും പിടികൂടി. അലക്ഷ്യമായി വാഹനം ഓടിച്ചതിനും ട്രാഫിക് സിഗ്നലുകൾ തെറ്റിച്ചതിനും ഇടതുവശം ഓവർടേക്ക് നടത്തിയതും ഉൾപ്പെടെ 980 പേർ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 24 പേരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചതായും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. 'ഓപറേഷൻ ബ്രോക്കൺ വിൻഡോ'യുമായി ബന്ധപ്പെട്ട് ഇതുവരെ സിറ്റി പൊലീസ് 1239 വാറൻറ് പ്രതികളെ പിടികൂടി. മറ്റു കൃത്യങ്ങൾ തടയാനായി 30 പേരെ മുൻകരുതൽ അറസ്റ്റ് നടത്തി. അഞ്ചുപേരെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലാക്കിയതായും കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story