Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:02 AM GMT Updated On
date_range 19 March 2018 5:02 AM GMTഓൾ ഇന്ത്യ ഇൻറർ സോണൽ ക്രിക്കറ്റ് ടൂർണമെൻറിന് തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: സീനിയർ വനിതകളുടെ ഓൾ ഇന്ത്യ ഇൻറർ സോണൽ ക്രിക്കറ്റ് ടൂർണമെൻറിൽ നോർത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂട്ടത്തകർച്ച. ആർ.കെ. സിങ്ങിെൻറ തീപാറുന്ന പന്തുകൾക്ക് മുന്നിൽ ഈസ്റ്റ് സോൺ ക്യാപ്റ്റൻ പ്രമിത റോയിക്കും കൂട്ടർക്കും അടിതെറ്റിയപ്പോൾ ആദ്യ ഇന്നിങ്സിൽ 54 റൺസിന് എല്ലാവരും പുറത്തായി. ഏഴുപേർക്ക് രണ്ടക്കം കടക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ നോർത്ത് സോൺ നാല് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. 41 റൺസുമായി പ്രിയ പൂനിയയും ടി.കെ. കൻവറുമാണ് (ഒമ്പത്) ക്രീസിൽ. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഈസ്റ്റ് സോൺ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ക്യാപ്റ്റെൻറ തീരുമാനം തെറ്റെന്ന് െതളിയിക്കുന്നതായിരുന്നു ആർ.കെ. സിങ്ങിെൻറ പന്തുകൾ. 12 ഓവറിൽ 23 റൺസ് വഴങ്ങിയാണ് സിങ് ആറ് വിക്കറ്റുകൾ പിഴുതത്. കിഴക്കൻ നിരയിൽ വിക്കറ്റ് കീപ്പർ മൗചത്തി ദേബ്നാഥിന് (22) മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിൽക്കാൻ സാധിച്ചത്. തുമ്പ സെൻറ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ വെസ്റ്റ് സോണിനെതിരെ സൗത്ത് സോൺ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 എടുത്തു. കേരള താരം എസ്. ആശയുടെ അർധ സെഞ്ച്വറിയാണ് (60 നോട്ടൗട്ട്) സൗത്ത് സോണിന് കരുത്തായത്. ആദ്യദിനം കളി അവസാനിക്കുമ്പോൾ ആശക്ക് കൂട്ടായി അനന്യ ഉേപന്ദ്രനാണ് (10) ക്രീസിൽ. വെസ്റ്റ് സോണിനുവേണ്ടി ആർ.എൻ. ചൗധരി നാലും ഖാസി രണ്ടും കെ.ജെ. ചൗധരി, റൗട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story