Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:02 AM GMT Updated On
date_range 19 March 2018 5:02 AM GMTകെ.എസ്.ആർ.ടി.സി ബസിടിച്ച് മൂന്നുപേർ മരിച്ച സംഭവം: ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
text_fieldsbookmark_border
ചാത്തന്നൂർ: ദേശീയപാതയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ കണ്ണൂർ പാപ്പിനിശ്ശേരി ലവ് ഷോർ വീട്ടിൽ അനിൽകുമാർ (46) ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനിൽകുമാർ. വെള്ളിയാഴ്ച ഉച്ചക്ക് ദേശീയപാതയിൽ തിരുമുക്കിന് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽനിന്ന് റോഡിലേക്ക് വീണ ഭർത്താവും ഭാര്യയും മൂത്തമകനുമാണ് അനിൽകുമാർ ഓടിച്ചിരുന്ന സൂപ്പർഫാസ്റ്റ് ബസ് കയറി മരിച്ചത്. അനിൽകുമാർ ഒളിവിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ഗൾഫിൽ നിന്നെത്തിയ ചാത്തന്നൂർ ഏറം കൊല്ലൻറഴികത്ത് വീട്ടിൽ ഷിബു (40), ഭാര്യ സിജി (35), മകൻ ആദിത്യൻ (11) എന്നിവരാണ് മരിച്ചത്. ഡ്രൈവർ അനിൽ കുമാറും കണ്ടക്ടർ കിളിമാനൂർ കൊടുവഴന്നൂർ തെങ്ങുവിള വീട്ടിൽ സതീഷുമാണ് (36) കീഴടങ്ങിയത്. സതീഷ് പ്രതിയല്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story