Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവില്ലിക്കടവിൽ...

വില്ലിക്കടവിൽ പുറ​േമ്പാക്ക്​ ഭൂമി കൈവശക്കാരന്​ വിട്ടുകൊടുത്തെന്ന്​ പരാതി

text_fields
bookmark_border
തിരുവനന്തപുരം: അയിരൂർ വില്ലേജിൽ വില്ലിക്കടവിലെ പുറമ്പോക്ക് ഭൂമി കൈവശക്കാരന് വിട്ടുകൊടുത്ത് ഉത്തരവിറക്കിയതായി പരാതി. ഒരു കോടിയോളം മതിപ്പ് വിലവരുന്ന ഭൂമിയാണ് തെറ്റായ നടപടിയിലൂടെ സ്വകാര്യവ്യക്തിക്ക് നൽകിയതെന്നാണ് ആരോപണം. സബ്കലക്ടറുടെ നടപടിക്കെതിരെ സ്ഥലം എം.എൽ.എ വി. ജോയി, പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രി, റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, ജില്ല കലക്ടർ എന്നിവർക്ക് നിവേദനം നൽകി. അയിരൂർ വില്ലേജിൽ ബ്ലോക്ക് മൂന്നി-ൽ റീസർവേ 227-ൽപ്പെട്ട 27 സ​െൻറ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19ന് വർക്കല തഹസിൽദാറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചെടുത്തിരുന്നു. വർഷങ്ങളായി അനധികൃത കൈവശം െവച്ചിരുന്ന ഈ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സർക്കാറിനോട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂർ പൊലീസ് സ്റ്റേഷ​െൻറ പുതിയ കെട്ടിടം നിർമിക്കുന്നതിനായി തീരുമാനിക്കുകയും ചെയ്തു. ഒഴിപ്പിക്കൽ നടപടിക്കെതിരെ സ്വകാര്യവ്യക്തി ഫയൽ ചെയ്ത കേസിൽ ഉചിതമായ തീരുമാനമെടുക്കാൻ ഹൈകോടതിയിൽ സബ് കലക്ടറോട് നിർദേശിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ സബ്കലക്ടർ സ്വകാര്യവ്യക്തിയുടെ ഭാഗം മാത്രം കേട്ട് നടപടിയെടുക്കുകയായിരുെന്നന്ന് പ്രദേശവാസികൾ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story