Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:14 AM GMT Updated On
date_range 15 March 2018 5:14 AM GMTവി. മുരളീധരന് സ്വീകരണം നൽകി
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യസഭ െതരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍നിന്ന് നാമനിര്‍ദേശപത്രിക നല്‍കിയ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹകസമിതി അംഗവുമായ വി. മുരളീധരന് പ്രവർത്തകർ സ്വീകരണം നൽകി. ബുധനാഴ്ച രാവിലെ 10.30ന് മുംബൈയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ജില്ല പ്രസിഡൻറ് എസ്. സുരേഷ്, ദേശീയ കൗൺസിൽ അംഗം കരമന ജയന്‍, വെങ്ങാനൂര്‍ സതീഷ്, രാജശേഖരന്‍, കല്ലയം വിജയകുമാര്‍, പുഞ്ചക്കരി സുരേന്ദ്രന്‍, അഡ്വ. പി. സുധീര്‍, ആര്‍.എസ്. രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. നിരവധി പ്രവര്‍ത്തകരുടെ ബൈക്ക്‌റാലിയുടെ അകമ്പടിയോടെയാണ് വി. മുരളീധരനെ നഗരത്തിലേക്ക് ആനയിച്ചത്. സംസ്ഥാന ഓഫിസില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരെൻറയും ഒ. രാജഗോപാലിെൻറയും നേതൃത്വത്തിൽ സ്വീകരിച്ചു. തെൻറ രാജ്യസഭാ സ്ഥാനാർഥിത്വം കേരളത്തിന് ലഭിച്ച അംഗീകാരമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. ബി.ഡി.ജെ.എസിെൻറ പരാതി സംബന്ധിച്ച കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story