Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുഗത​െൻറ മരണം:...

സുഗത​െൻറ മരണം: പ്രതികൾക്ക്​ സ്വീകരണം നൽകി എ.​െഎ.വൈ.എഫ്​ (ചിത്രം^kg2)

text_fields
bookmark_border
സുഗത​െൻറ മരണം: പ്രതികൾക്ക് സ്വീകരണം നൽകി എ.െഎ.വൈ.എഫ് (ചിത്രം-kg2) കുന്നിക്കോട്: ഇളമ്പലിൽ പ്രവാസി സംരംഭകൻ സുഗത​െൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്ക് സ്വീകരണം. കേസിൽ പ്രതികളായ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് എം.എസ്. ഗിരീഷ്, വിേല്ലജ് ഭാരവാഹികളായ ഇമേഷ്, സതീഷ് എന്നിവർക്കാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. ഇവർക്ക് എ.െഎ.വൈ.എഫ് വിപുല സ്വീകരണം സംഘടിപ്പിക്കുകയായിരുന്നു. ജില്ല ഭാരവാഹികളടക്കം സ്വീകരണ സമ്മേളനത്തിൽ പെങ്കടുത്തു. പ്രവാസിയായ സുഗതൻ വർക്ഷോപ് സ്ഥാപിക്കുന്നതിന് ഷെഡ് നിർമിച്ച സ്ഥലത്ത് എ.െഎ.വൈ.എഫ് പ്രവർത്തകർ െകാടികുത്തുകയും പണി തടസ്സപ്പെടുത്തുകയും ചെയ്തതിൽ മനംെനാന്ത് ആത്മഹത്യ ചെയ്തെന്നാണ് കേസ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി രണ്ടാഴ്ച മുമ്പാണ് എ.െഎ.വൈ.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റിലായവരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ സി.പി.െഎ-എ.െഎ.വൈ.എഫ് സംസ്ഥാന നേതൃത്വമടക്കം സ്വീകരിച്ചത്. സുഗത​െൻറ മരണത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സി.പി.െഎ ജില്ല സെക്രട്ടറിയുൾപ്പെടെ വിശദീകരിച്ചിരുന്നു. കൊടികുത്തൽ സമരം വലിയ ചർച്ചക്കും വിവാദങ്ങൾക്കും ഇടയാക്കുകയും ചെയ്തു. ഇതിനിടെയാണ് തങ്ങളുെട നിലപാടിൽ മാറ്റമിെല്ലന്ന് ആവർത്തിച്ച് കേസിൽ അറസ്റ്റിലായവർക്ക് സ്വീകരണം സംഘടിപ്പിച്ചത്. സ്വീകരണ യോഗത്തിൽ എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം. മഹേഷ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജഗത് ജീവൻലാലി ഉദ്ഘാടനം ചെയ്തു, ജില്ല പ്രസിഡൻറ് എസ്. വിനോദ് കുമാർ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ജെ. ജയശങ്കർ, സി.പി.ഐ കുന്നിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. അജി മോഹൻ, ഇളമ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗിരീഷ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ബി. ഷാജഹാൻ, എ.ഐ.വൈ.എഫ് നേതാക്കളായ വൈ. നാസർ, അനു, വിജയകുമാർ, മിഥുൻ എന്നിവർ പെങ്കടുത്തു. caption (ചിത്രം-kg2) സുഗത​െൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്ക് നൽകിയ സ്വീകരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story