Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഭയകേന്ദ്രം...

അഭയകേന്ദ്രം സന്ദർശിച്ചു

text_fields
bookmark_border
പുനലൂർ: ജമാഅത്തെ ഇസ്ലാമി കുന്നിക്കോട് വനിത ഹൽഖയുടെ നേതൃത്വത്തിൽ ലോക വനിതദിനത്തിൽ കുരീപ്പുഴ നവജീവൻ അഭയകേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്ക് ഉപഹാരം നൽകി. കേന്ദ്രം രക്ഷാധികാരിയും അന്തേവാസികളും സന്ദർശകരെ സ്വീകരിച്ചു. ഹൽഖ നാസിം, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. വെഞ്ചേമ്പ് സ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു പുനലൂർ: ഗവ. എൽ.പി.എസിൽ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷ സമാപനവും സ്ഥിരം സ്റ്റേജി​െൻറ ഉദ്ഘാടനവും മന്ത്രി കെ. രാജു നിർവഹിച്ചു. കരവാളൂർ പഞ്ചായത്ത് പ്രസിഡൻറ് വി. രാജൻ അധ്യക്ഷതവഹിച്ചു. മികച്ച പച്ചക്കറി കൃഷിക്ക് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചതിനും മികച്ച അധ്യാപക കോഒാഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ അധ്യാപകൻ സുബീഷ് ജോർജിനും ഉപഹാരം അഞ്ചൽ എ.ഇ.ഒ പി. ദിലീപ് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയലക്ഷ്മി, ജനപ്രതിനിധികളായ ബി. സരോജദേവി, എസ്. ശരത്ചന്ദ്രൻ, ആശ്രാമത്ത് ഗോപാലകൃഷ്ണന്‍നായർ, വിദ്യ, ഷൈലജ, കൃഷി ഓഫിസർ പ്രിയകുമാർ, മാത്ര സഹകരണബാങ്ക് പ്രസിഡൻറ് കെ.വി. സിജു, ജി. സുധ, ആഷിക്, വി. സജികുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ജി. ജോസ് സ്വാഗതവും ഷൈലജ നന്ദിയും പറഞ്ഞു. മന്ത്രി കെ. രാജുവി​െൻറ എം.എൽ.എ ഫണ്ടിൽനിന്ന് പത്ത് ലക്ഷം അനുവദിച്ചാണ് സ്റ്റേജ് നിർമിച്ചത്. സാമ്പത്തിക സംവരണത്തിന് പ്രത്യേക ചട്ടം ഭരണഘടനവിരുദ്ധം പുനലൂർ: ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടന വിരുദ്ധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാെണന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരൻ ചൂണ്ടിക്കാട്ടി. കെ.പി.എം.എസ് പുനലൂർ യൂനിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറുക്കുവഴിയിലൂടെ സാമ്പത്തികസംവരണം ഏർപ്പെടുത്താനുള്ള നീക്കം സംവരണസമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് കലയനാട് സുകുമാരൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.എൻ. ഗോപി, സുജ സതീഷ്, ബി. അജയകുമാർ, ജില്ല പ്രസിഡൻറ് എൽ. രാജൻ, സെക്രട്ടറി എന്‍. ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.ബി. സുമേഷ് രാജൻ (പ്രസി.), ആർ. ദിവാകരൻ, സാലു (വൈ.പ്രസി,), ഡി. സുഭിലാഷ്കുമാർ (സെക്ര.), കെ. മോഹനൻ, മധു (അസി. സെക്ര), കലയാട് സുകുമാരൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story