Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യത്തൊഴിലാളികളുടെ...

മത്സ്യത്തൊഴിലാളികളുടെ അപ്രതീക്ഷിത സംഘംചേരൽ അധികൃതരെ അങ്കലാപ്പിലാക്കി

text_fields
bookmark_border
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖപ്രദേശം ഉപരോധിക്കാനായി അടിമലത്തുറയിൽനിന്ന് കടൽമാർഗം മത്സ്യത്തൊഴിലാളികളുടെ സംഘമായുള്ള അപ്രതീക്ഷിത വരവ് അധികൃതരെ അങ്കലാപ്പിലാക്കി. മുദ്രാവാക്യം വിളികളുമായി വള്ളങ്ങളിൽ നൂറുകണക്കിന് പേരുടെ പെട്ടെന്നുള്ളവരവാണ് അധികൃതരെ ഞെട്ടിച്ചത്. ഇവരെ നിയന്ത്രിച്ച് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അന്താരാഷ്ട്ര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ നൽകാമെന്നേറ്റ പുനരധിവാസ പാക്കേജ് കിട്ടിയില്ലെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ സംഘം ചേർന്ന് വന്നത്. അടിമലത്തുറയിൽനിന്ന് നിരനിരയായി എത്തിയ പതിനെട്ട് കൂറ്റൻ വള്ളങ്ങൾ തുറമുഖത്തിന് സമീപം അടുപ്പിച്ചശേഷം അതിലുണ്ടായിരുന്ന മുന്നൂറോളം പേർ അടങ്ങുന്ന സംഘം നിർമാണമേഖലയിൽ പ്രവേശിച്ചതോടെയാണ് അധികൃതർ കാര്യമറിഞ്ഞത്. തുറമുഖത്തി​െൻറ താൽക്കാലിക റോഡിലൂടെ ഒരു കിലോമീറ്ററോളം നടന്ന ഇവർ തുറമുഖ കവാടമായ മുല്ലൂരിൽ ഉപരോധം തുടങ്ങി. സംഭവമറിഞ്ഞ് വിഴിഞ്ഞം സി.ഐ ഷിബുവി​െൻറ നേതൃത്വത്തിലെ പൊലീസ് സ്ഥലത്തെത്തി നിർമാണം തടസ്സപ്പെടുത്താനുള്ള ശ്രമം തുടക്കത്തിലേ തടഞ്ഞത് കാര്യങ്ങൾ എളുപ്പമാക്കി. റോഡിൽ കുത്തിയിരുന്നവരെ അനുകൂലിച്ച് വാഹനങ്ങളിൽ കൂടുതൽ പേർ എത്തിയതോടെ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മ​െൻറും കടലിലും പട്രോളിങ് ശക്തമാക്കി. വിവരമറിഞ്ഞ് എ.ഡി.എം ജോൺ സാമുവൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. സമരക്കാർ ഉന്നയിച്ച കാര്യങ്ങളിൽ വിസിൽ അധികൃതരുമായി ഇന്നും തുറമുഖ മന്ത്രിയുമായി നാളെയും കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്നറിയിച്ചതോടെയാണ് ഉച്ചയോടെ സമരക്കാർ പിരിഞ്ഞുപോയത്. അന്താരാഷ്ട്ര തുറമുഖ നിർമാണത്തി​െൻറ ആദ്യഘട്ടത്തിൽ അടിമലത്തുറയിലെയും വിഴിഞ്ഞം നോർത്തിലെയും കമ്പവലക്കാർക്ക് തൊഴിൽ നഷ്ടപ്പെടില്ലെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വാദം. എന്നാൽ, രണ്ടിടത്തും തീരം കടൽ കവർന്നതോടെ അടിമലത്തുറയെ നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടുത്തി. പരിശോധനകൾ പൂർത്തിയാക്കിയിട്ടും യാതൊരു നടപടിയുമില്ലാതെ കാര്യങ്ങൾ നീണ്ടുപോയതാണ് അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികളെ പ്രതിഷേധസമരത്തിലേക്ക് തള്ളിവിട്ടത്. തീരം കടൽ വിഴുങ്ങിയ വിഴിഞ്ഞം നോർത്തിലെ കമ്പവലക്കാരായ മത്സ്യത്തൊഴിലാളികളെയും പാക്കേജിൽ ഉൾെപ്പടുത്തുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾ ഉടൻ നടത്തുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചെങ്കിലും തുടർനടപടി ഇതുവരെ ആരംഭിക്കാത്തത് ഇവിടത്തെ മത്സ്യത്തൊഴിലാളികളിൽ അമർഷമുളവാക്കിയിട്ടുണ്ട്. നടപടി വീണ്ടും നീണ്ടാൽ പ്രതിഷേധസമരവുമായി രംഗത്തിറങ്ങാനുള്ള തയാറെടുപ്പിലാണ് നോർത്തിലെ കരമടി കമ്പവലക്കാരായ മത്സ്യത്തൊഴിലാളികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story