Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 5:05 AM GMT Updated On
date_range 27 Jun 2018 5:05 AM GMTകാരോട് ക്ഷീരസംഘം തുണച്ചു; പോസ്റ്റ് ഓഫിസ് വിളപ്പിൽശാലയിൽ തുടരും
text_fieldsbookmark_border
വിളപ്പിൽ: പഞ്ചായത്ത് കടമ മറന്നപ്പോൾ കാരോട് ക്ഷീരസംഘം ജനഹിതമറിഞ്ഞ് തീരുമാനമെടുത്തു; പോസ്റ്റ് ഓഫിസ് അടച്ചുപൂേട്ടണ്ട, വിളപ്പിൽശാലയിൽ തന്നെ തുടരാം. ക്ഷീരസംഘത്തിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വിളപ്പിൽശാല പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഗോഡൗൺ വിസ്തൃതി വർധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം പോസ്റ്റ് ഓഫിസ് ഒഴിഞ്ഞു കൊടുക്കണമെന്ന് സംഘം ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ് ഓഫിസിന് പുതിയ കെട്ടിടം അനുവദിക്കാമെന്ന് പഞ്ചായത്ത് ഉറപ്പും നൽകി. ക്ഷേത്ര ജങ്ഷനിൽ പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള കടമുറികളിലൊന്നാണ് പോസ്റ്റ് ഓഫിസിന് നൽകാൻ തീരുമാനിച്ചത്. എന്നാൽ, പഞ്ചായത്ത് ഇത് പാലിക്കപ്പെട്ടില്ല. പുതിയ കെട്ടിടം കിട്ടാത്തതിനാൽ ഈ മാസം 30ന് പേയാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് വിളപ്പിൽശാല പോസ്റ്റ് ഓഫിസിനെ ലയിപ്പിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. ഇതോടെ വിളപ്പിൽ പഞ്ചായത്തിലെ ഒമ്പത് വാർഡുകളിലെ ആളുകൾ പോസ്റ്റ് ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കിലോമീറ്ററുകൾ താണ്ടി പേയാട് എത്തേണ്ട സാഹചര്യമുണ്ടാകും. അഞ്ചു പതിറ്റാണ്ടിലേറെയായി വിളപ്പിൽശാലയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസ് ഇവിടത്തന്നെ നിലനിർത്തണമെന്ന ജനങ്ങളുടെ ആവശ്യം ബി.ജെ.പി നേതൃത്വം നൽകുന്ന ക്ഷീരസംഘം ഭരണസമിതി അംഗീകരിച്ചു. ക്ഷീരസംഘം പ്രസിഡൻറ് ഡി. കർമചന്ദ്രൻ, വൈസ് പ്രസിഡൻറ് എള്ളുവിള സുകു, ബോർഡ് അംഗങ്ങൾ എന്നിവർ ചൊവ്വാഴ്ച പോസ്റ്റ് ഓഫിസിലെത്തി ഇവിടെ തുടരാൻ അനുമതി നൽകുകയായിരുന്നു. സംഘം സ്ഥലപരിമിതിയിൽ നട്ടം തിരിയുകയാണ്. എന്നാൽ, ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സ്ഥാപനം നഷ്ടപ്പെടരുതെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് കർമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story