Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2018 5:45 AM GMT Updated On
date_range 18 Jun 2018 5:45 AM GMTഗണേഷ്കുമാറിെൻറ ഒാഫിസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം
text_fieldsbookmark_border
പത്തനാപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പത്തനാപുരം, തലവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെ.ബി. ഗണേഷ്കുമാർ എം.എല്‍.എയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. തെന്മല എസ്.ഐ പ്രവീണിനും പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ അനന്തു തലവൂരിനുമാണ് പരിക്ക്. നെടുമ്പറമ്പില്‍ നിന്ന് ആരംഭിച്ച പ്രകടനം പത്തനാപുരം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനിടെ കൊടി കെട്ടിയിരുന്ന പൈപ്പുകൊണ്ടാണ് പ്രവീണിന് നെറ്റിയിൽ മര്‍ദനമേറ്റത്. മാർച്ചിെൻറ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ അനന്തുവിനും തലക്ക് പരിക്കേൽക്കുകയായിരുന്നു. എ.ഡി.ജി.പിയുടെ മകൾക്കും അഞ്ചലിലെ വീട്ടമ്മക്കും രണ്ട് നീതിയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പറഞ്ഞു. ഗണേഷ്കുമാറിനെതിരെ കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കെ.പി.സി.സി നിര്‍വാഹകസമിതിയംഗം സി.ആര്‍. നജീബ്, ഭാരവാഹികളായ അലക്സ് മാത്യു, ബാബുമാത്യു, ഡി.സി.സി ഭാരവാഹികളായ ഷേക്പരീത്, പള്ളിത്തോപ്പില്‍ ഷിബു, റെജിമോന്‍ വര്‍ഗീസ്, തൃദീപ്കുമാര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലത സി. നായര്‍, കെ.എസ്.യു ജില്ലപ്രസിഡൻറ് വിഷ്ണു വിജയന്‍, കോണ്‍ഗ്രസ് തലവൂര്‍ ബ്ലോക്ക് പ്രസിഡൻറ് ജെ. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story