Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:32 AM GMT Updated On
date_range 22 Feb 2018 5:32 AM GMTറബർ ഇറക്കുമതി: കർഷകർ ആത്മഹത്യയുടെ വക്കിൽ- ^കൊടിക്കുന്നിൽ
text_fieldsbookmark_border
റബർ ഇറക്കുമതി: കർഷകർ ആത്മഹത്യയുടെ വക്കിൽ- -കൊടിക്കുന്നിൽ പുനലൂർ: കേന്ദ്ര സർക്കാറിെൻറ ഇറക്കുമതി നയം മൂലം കേരളത്തിലെയടക്കം റബർ കർഷകർ ജീവനൊടുക്കേണ്ട അവസ്ഥയിലാണന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. റിഹാബിലിറ്റേഷൻ പ്ലാേൻറഷൻ സ്റ്റാഫ് യൂനിയൻ (ഐ.എൻ.ടി.യു.സി) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇറക്കുമതി നയം പൊതുമേഖല സ്ഥാപനമായ റിഹാബിലിറ്റേഷൻ പ്ലാേൻറഷൻ പോലുള്ള സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി. 52 തൊഴിൽ നിയമങ്ങൾ ലയിപ്പിച്ച് ഒന്നാക്കാനും റബർ ബോർഡ് ഉൾെപ്പടെ സ്ഥാപനങ്ങൾ ഇല്ലാതാക്കാനും കേന്ദ്രം ശ്രമം തുടങ്ങി. ഈ നീക്കങ്ങളെല്ലാം കേരളത്തിലെ കാർഷിക മേഖലയെ തകർക്കുന്നതാെണന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ പ്രസിഡൻറ് പുനലൂർ മധു അധ്യക്ഷതവഹിച്ചു. കെ. ശശിധരൻ, ഏരൂർ സുഭാഷ്, സഞ്ജുബുഹാരി, നെൽസൺ സെബാസ്റ്റ്യൻ, യൂനിയൻ ജനറൽ സെക്രട്ടറി സി. വിജയകുമാർ, പ്രസിഡൻറ് കെ.കെ. കുര്യൻ എന്നിവർ സംസാരിച്ചു. സംഘടന സമ്മേളനം പുനലൂർ മധു ഉദ്ഘാടനം ചെയ്തു. പി. പ്രകാശ്കുമാർ അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ: പുനലൂർ മധു (പ്രസി.), കെ. ശശിധരൻ (വർക്കിങ് പ്രസി.), പി. പ്രകാശ്കുമാർ (വൈസ് പ്രസി.), സി. വിജയകുമാർ (ജന.സെക്ര.), ജോർജ് കുട്ടി, ജോസഫ് (സെക്ര.), രമേശ്, എസ്. സുനിത, ഉദയകുമാർ (ജോ.സെക്ര.), പി. മൊയ്തീൻ (ട്രഷ.), കൺവീനർമാർ: തിരുശെൽവം (കുളത്തൂപ്പുഴ എസ്റ്റേറ്റ്), ആൻറണി മുത്തു (ആയിരനല്ലൂർ), നാഗേന്ദ്രൻ (ഫാക്ടറി കോംപ്ലക്സ്), പത്മനാഭൻ (ഹെഡ്ഓഫിസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story