Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 5:41 AM GMT Updated On
date_range 4 Aug 2018 5:41 AM GMTപാളയം രാജൻ നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷൻ
text_fieldsbookmark_border
* ബി.ജെ.പി മത്സരിച്ചു, യു.ഡി.എഫ് വോട്ട് ചെയ്തില്ല തിരുവനന്തപുരം: കോർപറേഷനിൽ നഗരാസൂത്രണ സ്ഥിരം സമിതിയുടെ പുതിയ അധ്യക്ഷനായി പാളയം രാജൻ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് (എസ്) പ്രതിനിധിയാണ് അദ്ദേഹം. അധ്യക്ഷസ്ഥാനത്തേക്ക് വെള്ളിയാഴ്ച ഉച്ചക്കുശേഷം നടന്ന െതരഞ്ഞെടുപ്പിൽ ബി.ജെ.പിപ്രതിനിധിയായി കൊടുങ്ങാനൂർ വാർഡ് കൗൺസിലർ ഹരികുമാറും മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ, രണ്ട് വോട്ടിെൻറ ഭൂരിപക്ഷത്തിൽ രാജൻ െതരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫിെൻറ രണ്ടംഗങ്ങൾ ബാലറ്റ് കൈപ്പറ്റിയെങ്കിലും വോട്ട് ചെയ്തില്ല. ഇതാണ് സുഗമമായ വിജയത്തിന് വഴിയൊരുക്കിയത്. രണ്ടരവർഷ കാലാവധി പൂർത്തിയായതിനെതുടർന്ന് മുന്നണിധാരണയുടെ അടിസ്ഥാനത്തിൽ കേരള കോൺഗ്രസ് പ്രതിനിധി ആർ. സതീഷ്കുമാർ അധ്യക്ഷസ്ഥാനം രാജിെവച്ച ഒഴിവിലേക്കാണ് െതരഞ്ഞെടുപ്പ് നടന്നത്. സ്വന്തം വോട്ടിന് പുറമെ സ്ഥിരം സമിതിയിലെ ഇടത് അംഗങ്ങളായ ആർ. സതീഷ്കുമാർ, പി. രാജിമോൾ, എം.എ. വിദ്യാമോഹൻ, വി. ഗോപകുമാർ, എ. വിജയൻ എന്നിവരുടെ വോട്ടും പാളയം രാജന് ലഭിച്ചു. ജി.എസ്. കോമളവല്ലി, ഷീജ മധു, ആശാനാഥ് എന്നിവരുടെ വോട്ടാണ് ഹരികുമാറിന് ലഭിച്ചത്. യു.ഡി.എഫ് അംഗങ്ങളായ മേരി ലില്ലി രാജാസ്, എൽ. നിസാബീവി എന്നിവർ വോട്ടെടുപ്പ് നടപടിക്രമങ്ങളിൽ പങ്കെടുത്തില്ല. െതരഞ്ഞെടുപ്പിന് മുന്നോടിയായി കോർപറേഷനിലെ എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗം കൂടി വോട്ടെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് അംഗങ്ങൾക്ക് പരിശീലനം നൽകി. ഡെപ്യൂട്ടി കലക്ടർ വി.ആർ. വിനോദിെൻറ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നത്. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായശേഷം പാളയം രാജൻ ഒാഫിസിലെത്തി ചുമതലയേറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story