Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:32 AM GMT Updated On
date_range 29 April 2018 5:32 AM GMTസി.പി.ഐ 'കൺഫ്യൂഷൻ പാർട്ടി ഓഫ് ഇന്ത്യ'യായെന്ന് കനയ്യകുമാർ
text_fieldsbookmark_border
*'സാധാരണക്കാർക്കുവേണ്ടി സമരങ്ങൾ നടത്താൻ പാർട്ടിക്കാവണം' കൊല്ലം: സി.പി.ഐ എന്നാൽ കൺഫ്യൂഷൻ പാർട്ടി ഓഫ് ഇന്ത്യയായി മാറിയെന്ന് ജെ.എൻ.യു സമരനേതാവ് കനയ്യകുമാർ. സംഘടനാ റിപ്പോർട്ടിലുള്ള ചർച്ചയിലാണ് കനയ്യ കൃത്യമായ നിലപാടുമായി രംഗത്തെത്തിയത്. പല കാര്യത്തിലും വ്യക്തമായ നിലപാട് സ്വീകരിക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ല. ഇത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. കോൺഗ്രസ് വിഷയത്തിൽപോലും ആ പ്രശ്നമുണ്ട്. കോൺഗ്രസുമായുള്ള ബന്ധം സംബന്ധിച്ച വിഷയത്തിൽ വ്യക്തത ഉണ്ടാകണം. രാഷ്ട്രീയപ്രമേയത്തിൽ കോൺഗ്രസ് എന്ന പരാമർശം പോലും ഇല്ല. ഇൗ വിഷയത്തിലുൾപ്പെടെ വ്യക്തത വേണമെന്നും കനയ്യകുമാർ കൂട്ടിച്ചേർത്തു. സി.കെ. ചന്ദ്രപ്പൻ ഉൾപ്പടെയുള്ള മുൻകാല നേതാക്കളുടെ പ്രവർത്തന മികവ് ഏറ്റുപറഞ്ഞായിരുന്നു കനയ്യയുടെ പ്രസംഗം. എന്നാൽ, ഇപ്പോൾ അത്തരത്തിലുള്ള നേതാക്കളുടെ അഭാവം സി.പി.ഐക്കുണ്ട്. ശക്തമായ നിലപാടുകൾ എടുക്കാൻ കേന്ദ്രനേതൃത്വത്തിന് കഴിയുന്നില്ല. പാർട്ടിക്ക് നിലപാടുകളെടുക്കാൻ എപ്പോഴും ആശങ്കയാണ്. അതിന് മാറ്റം വരണം. സാധാരണക്കാരുടെ ജീവിതം, വിദ്യാഭ്യാസം എന്നിവ ഭരണകൂടം നോക്കിയില്ലെങ്കിൽ അതിനുവേണ്ടി, അവർക്കുവേണ്ടി സമരങ്ങൾ നടത്താൻ പാർട്ടിക്കാവണം. പലപ്പോഴും അതിന് കഴിയുന്നില്ല. ഇതിന് മാറ്റം വരണം. കോൺഗ്രസുമായുള്ള ബന്ധത്തിന് വ്യക്തത വേണ്ടതുണ്ട്. എന്നാൽ, ബന്ധങ്ങൾക്കുമുമ്പ് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ആവശ്യം. അതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. പാർട്ടി ശക്തിപ്പെടുമ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ തേടിയെത്തും. കാര്യങ്ങൾക്ക് വ്യക്തത വേണം. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതാവണം പാർട്ടിയെന്നും കനയ്യ പറഞ്ഞു. പൊതുചർച്ചയിൽ കഴിഞ്ഞദിവസത്തെപോലെ കോൺഗ്രസ് ബന്ധം, നേതൃത്വത്തിെൻറ പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് മുഖ്യചർച്ചയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story