Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂറ്റൻ ടാങ്കിന്​ കീഴിൽ...

കൂറ്റൻ ടാങ്കിന്​ കീഴിൽ കുടിവെള്ളമില്ലാതെ മുളവന കോളനിവാസികൾ

text_fields
bookmark_border
കിളിമാനൂർ: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കുടിവെള്ളപദ്ധതിക്ക് കീഴിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് മടവൂർ മുളവന കോളനിയിലെ ഒരുകൂട്ടം കുടുംബങ്ങൾ. നിസ്സാരമായൊരു പ്രശ്നത്തി​െൻറ പേരിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ അധികൃതർ തയാറാകാത്തതാണ് തങ്ങളുടെ കുടിവെള്ളം മുട്ടാൻ കാരണമെന്ന് ഇവർ പറയുന്നു. വേനലി​െൻറ ആദ്യനാളുകൾ മുതലേ രൂക്ഷ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് പഞ്ചായത്തിലെ ഏഴാം വാർഡിൽപെട്ട തുമ്പോട് മുളവന കോളനി. കോളനിയിലെ മുപ്പതിൽപരം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ വാർഷിക പദ്ധതിയിൽപെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ച് ചെറുകിട കുടിവെള്ളപദ്ധതി ആരംഭിച്ചിരുന്നു. കോളനിയിലെ താഴ്ന്നപ്രദേശത്ത് കിണർ കുഴിച്ച് ഉയരത്തിലുള്ള പാറ മുകളിൽ വാട്ടർ ടാങ്ക് സ്ഥാപിക്കുകയും വീടുകളിലടക്കം പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും ചെയ്തു. 60 വീടുകളുള്ളതിൽ പകുതിയോളമിടത്ത് കുഴൽകിണറുകളും ജലലഭ്യതയുള്ള കിണറുകളുമുണ്ട്. ഇവയെ ഒഴിവാക്കിയാണ് നിലവിൽ പദ്ധതി ആസൂത്രണംചെയ്തത്. ഇനി വേണ്ടത് വൈദ്യുതി കണക്ഷൻ മാത്രമാണ്. അതേസമയം, വൈദ്യുതി കണക്ഷൻ നൽകണമെങ്കിൽ കുടിവെള്ള പദ്ധതി മടവൂർ പഞ്ചായത്ത് ഏറ്റെടുത്ത് കെട്ടിടനമ്പർ നൽകേണ്ടതുണ്ട്. എന്നാൽ, ഈ നടപടി പൂർത്തിയാക്കാൻ പഞ്ചായത്ത് സെക്രട്ടറിയും, ഭരണസമിതിയും താൽപര്യം കാട്ടുന്നില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ് 'മാധ്യമ'ത്തോട് പറഞ്ഞത്. മാത്രമല്ല, ചിലർ പദ്ധതിയെ രാഷ്ട്രീയം കലർത്തി തകർക്കാൻ ശ്രമിക്കുന്നതായും പ്രസിഡൻറ് ആരോപിച്ചു. എന്നാൽ പഞ്ചായത്ത് ഭരണസമിതി കെട്ടിടം ഏറ്റെടുത്ത് സ്വന്തം ആസ്തിയായി കാണിച്ചാൽ മാത്രമേ മറ്റ് നടപടികളിലേക്ക് പോകാൻ കഴിയൂവെന്നും, കുടിവെള്ളപദ്ധതി സംബന്ധിച്ച് പ്രദേശവാസികളിൽ ചിലർക്ക് പരാതിയുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അതേസമയം, പ്രദേശത്തെ അർഹരായ രണ്ട് പട്ടികജാതി കുടുംബങ്ങൾക്ക് പൈപ്പ് ലൈൻ നൽകാൻ അധികൃതർ തയാറായില്ലെന്നും, കിണർകുഴിച്ച ഭാഗത്ത് നാലോളം കുടുംബങ്ങൾക്കായി ഒരുപൊതുടാപ്പ് സ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് പരാതിയുണ്ടെന്നും വാർഡ് അംഗം പ്രീത പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story