Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിറയിന്‍കീഴ് റെയില്‍വേ...

ചിറയിന്‍കീഴ് റെയില്‍വേ മേല്‍പാലം; കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിത്തുടങ്ങി

text_fields
bookmark_border
ചിറയിന്‍കീഴ്: റെയില്‍വേ മേല്‍പാലത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിത്തുടങ്ങി. 82 പേരുടെ വസ്തുവാണ് മേല്‍പാലത്തിനായി ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കലിലെ കാലതാമസം പദ്ധതി ഇഴയുന്നതിന് കാരണമായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം രജിസ്‌ട്രേഷന്‍ വകുപ്പ് നടപടി സ്വീകരിച്ചതി​െൻറ ഫലമായി ചിറയിന്‍കീഴ് രജിസ്‌ട്രേഷന്‍ ഓഫിസില്‍ പ്രത്യേക വിങ് തന്നെ രൂപപ്പെടുത്തി. തുടര്‍ന്നാണ് സമയബന്ധിതമായി ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി വസ്തുക്കളിലെ കെട്ടിടങ്ങൾ പൊളിക്കാനാരംഭിച്ചത്. ഒരാഴ്ച മുമ്പ് ആരംഭിച്ച പണി ധ്രുതഗതിയില്‍ നടക്കുകയാണ്. ഇതിനികം ഏറ്റെടുത്ത വസ്തുക്കളിലെ കെട്ടിടങ്ങളിലും മതിലുകളും നീക്കംചെയ്ത് കഴിഞ്ഞു. വരും ദിവസങ്ങളില്‍ ബാക്കിഭാഗവും പൂര്‍ത്തിയാക്കും. ഇതോടൊപ്പം നിർമാണ പ്രവര്‍ത്തനവും ആരംഭിക്കാനാകും. സ്ഥലമെടുപ്പ് സംബന്ധിച്ച് 2017 ഒക്ടോബര്‍ 10ന് കലക്ടറേറ്റില്‍ ജില്ലാതല കമ്മിറ്റി ചേര്‍ന്നിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് ഭൂമി രണ്ട് വിഭാഗങ്ങളായി തിരിച്ച് വില നിശ്ചയിച്ചത്. 12 കോടിയാണ് സ്ഥലമെടുപ്പി​െൻറ നഷ്ടപരിഹാരം നല്‍കുന്നതിനായി സര്‍ക്കാർ നീക്കിെവച്ചത്. പുറമേ, പാലം പണിയുന്നതിന് വേറെ 12 കോടിയിലധികം രൂപയും വകയിരുത്തിയിട്ടുണ്ട്. വലിയ കടക്ക് സമീപത്തുനിന്ന് തുടങ്ങി പണ്ടകശാലക്ക് സമീപം അവസാനിക്കുന്ന വിധത്തില്‍ വലിയപാലത്തിനാണ് പദ്ധതിയുള്ളത്. റെയില്‍വേ ഗേറ്റി​െൻറ വലിയകട ഭാഗത്തെ ഭൂമി എ എന്നും ഗേറ്റില്‍ നിന്നും പണ്ടകശാല വരെയുള്ള ഭാഗത്തെ ഭൂമി ബി എന്നും തിരിച്ചുകൊണ്ട് എ വസ്തുവിന് ഒമ്പത് ലക്ഷവും ബിക്ക് 7.9 ലക്ഷവും ആയാണ് വില നിശ്ചയിച്ചത്. എൺപതോളം വസ്തു ഉടമകള്‍ യോഗത്തിനെത്തി. എ വിഭാഗത്തില്‍ 48 പേരും ബി വിഭാഗത്തില്‍ 34 പേരുമാണ് ഉള്ളത്. എ വിഭാഗത്തിനായി 22,23,000 രൂപയും ബി വിഭാഗത്തിനായി 17,51,583 രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. എ വിഭാഗത്തില്‍നിന്ന് 20.74 ആറും ബിയില്‍നിന്ന് 19.02 ആറും ഉള്‍പ്പെടെ 39.76 ആര്‍ വസ്തുവാണ് ഏറ്റെടുത്തത്. മേല്‍പാലത്തിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മ​െൻറ് ബോര്‍ഡി​െൻറ (കിഫ്ബി) ഫണ്ടാണ് വിനിയോഗിക്കുക. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മ​െൻറ് കോര്‍പറേഷന്‍ ഓഫ് കേരള (ആര്‍.ബി.ഡി.സി.കെ)ക്കാണ് നിർമാണച്ചുമതല. െറയില്‍വേ ഗേറ്റിന് കുറുകെ 11 മുതല്‍ 19 മീറ്റര്‍ വരെ വീതിയിലും 700 മീറ്റര്‍ നീളത്തിലുമായി പണ്ടകശ്ശാല മുതല്‍ വലിയകട ജങ്ഷന് സമീപംവരെയാണ് പാലം നിർമിക്കുന്നത്. പാലത്തി​െൻറ താഴെ ഇരുവശത്തും റോഡുണ്ടാകും. ഒപ്പം വലിയകടയില്‍ പ്രത്യേക ട്രാഫിക് ഐലൻഡും പണിയാനാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്. ചിറയിന്‍കീഴില്‍ റെയില്‍വേ ഗേറ്റുകള്‍ ജനത്തെ വലക്കുന്ന സാഹചര്യത്തില്‍ ഗേറ്റുകളിലെ കാത്തിരിപ്പ് ഒഴിവാക്കുന്നതിനാണ് ശാര്‍ക്കരയില്‍ ബൈപാസും ചിറയിന്‍കീഴ് ബസ്സ്റ്റാൻഡിന് സമീപം മേല്‍പാലവും പണിയാന്‍ ലക്ഷ്യമിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story