Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:08 AM GMT Updated On
date_range 2018-04-28T10:38:59+05:30റോഡ് കുഴിയാക്കി കരാറുകാരൻ മുങ്ങി, കാൽനടപോലും ദുരിതമായി
text_fieldsപേയാട്: മണ്ണുമാന്തിയന്ത്രം കൊണ്ട് കലുങ്ക് നിർമിക്കാൻ റോഡ് വെട്ടിമുറിച്ച ശേഷം കരാറുകാരൻ 'മുങ്ങി'. വിളപ്പിൽശാല ആശുപത്രിക്ക് സമീപം അണാത്തുകുഴിയിലാണ് കലുങ്ക് നിർമിക്കുന്നതിനായി നാലുദിവസം മുമ്പ് റോഡ് വെട്ടിപ്പൊളിച്ചത്. വിളപ്പിൽശാലയിൽനിന്ന് കരുവിലാഞ്ചിയിലേക്കുള്ള പഞ്ചായത്ത് റോഡാണിത്. അണാത്തുകുഴി തോട് റോഡിനടിയിൽ സ്ഥാപിച്ചിരുന്ന വലിയ മൺപൈപ്പിലൂടെയാണ് ഒഴുകിയിരുന്നത്. ഈ പൈപ്പ് മണ്ണുമൂടി അടഞ്ഞതോടെ നീരൊഴുക്ക് നിലച്ചിരുന്നു. തുടർന്ന് ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഇവിടെ കലുങ്ക് നിർമിക്കാനായി വിളപ്പിൽ പഞ്ചായത്ത് മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമാണം ഏറ്റെടുത്ത കരാറുകാരൻ ജെ.സി.ബി ഉപയോഗിച്ച് റോഡിെൻറ ഒരുവശം തോണ്ടവെ അടിത്തട്ടിൽ പാറയാണെന്ന് കണ്ടെത്തി. ഇതോടെ പാറ പൊട്ടിച്ചുനീക്കി കലുങ്ക് കെട്ടുവാൻ ബുധനാഴ്ച രാത്രി റോഡ് പൂർണമായി പൊളിച്ചു. എന്നാൽ, ബദൽ സംവിധാനമൊരുക്കാതെ രാത്രി റോഡ് മുറിച്ചുമാറ്റിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് വെട്ടിപ്പൊളിച്ച റോഡിെൻറ കുറച്ചുഭാഗം മണ്ണിട്ട്മൂടി നടവഴിയുണ്ടാക്കിയശേഷം കരാറുകാരൻ തടിതപ്പുകയായിരുന്നു. ബസ് സർവിസ് ഉണ്ടായിരുന്ന കരുവിലാഞ്ചി റോഡിലൂടെ ഒട്ടോപോലും പോകാനാവാത്ത സ്ഥിതിയാണ് ഇപ്പോൾ. വിളപ്പിൽശാല സ്കൂൾ, ആശുപത്രി, പൊതുചന്ത തുടങ്ങി എവിടേക്ക് പോകണമെങ്കിലും ഇവിടത്തുകാർക്ക് ആശ്രയം ഈയൊരു റോഡ് മാത്രമാണ്.
Next Story