Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ​ കൈവിട്ടു; ...

സർക്കാർ​ കൈവിട്ടു; നിയന്ത്രണംവിട്ട്​ ഷീ ടാക്​സി പദ്ധതി

text_fields
bookmark_border
* സംരംഭകർ പ്രക്ഷോഭത്തിലേക്ക് തിരുവനന്തപുരം: സ്ത്രീ സുരക്ഷ മുൻനിർത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ഷീ ടാക്‌സി പദ്ധതി വനിതാ വികസന കോർപറേഷൻ അട്ടിമറിക്കുന്നു. 2013ൽ ജെൻഡർ പാർക്ക് പദ്ധതിക്ക് കീഴിൽ തുടങ്ങിയ 'ഷീ ടാക്സി'യെ സർക്കാറും കൈയൊഴിഞ്ഞതോടെ സംരംഭകരായ വനിതകൾ കടക്കെണിയിലായി. പദ്ധതി വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തതില്‍ പിന്നെ ട്രിപ്പുകള്‍ ഇല്ലാതെ ലോണടയ്ക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്ന് ഷീ ടാക്‌സി സംരംഭകരായ ഷൈനി പ്രമോദ്, ഷീജാ പി.കുമാര്‍, ജയ്‌സി രമേശ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അത്യാധുനിക സുരക്ഷ സംവിധാനങ്ങൾ, ജി.പി.ആർ.എസ് ട്രാക്കിങ്, സുരക്ഷാ അലാം സംവിധാനം, ഇലക്ട്രോണിക് ഫെയർ മീറ്റർ എന്നീ സൗകര്യങ്ങളോടെ തുടങ്ങിയ സർവിസിൽനിന്ന് ഇവയെല്ലാം പിൻവലിച്ചതോടെ വനിതാ ഡൈവ്രർമാർ സുരക്ഷാ ഭീഷണിയിലുമാണ്. 2013ല്‍ നടപ്പാക്കിയ പദ്ധതിക്ക് ആദ്യകാലങ്ങളില്‍ മികച്ച വരുമാനമുണ്ടായിരുന്നു. സുരക്ഷിതമായ ട്രിപ്പുകളും മറ്റു സൗകര്യങ്ങളും ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിച്ചു തന്നിരുന്നു. എന്നാല്‍, 2017ല്‍ പദ്ധതി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തു. പിന്നീട് ട്രിപ്പുകളില്ലാതെ പദ്ധതി അനിശ്ചിതത്വത്തിലായി. ഒരു വര്‍ഷമായി ഒരു തരത്തിലുമുള്ള സഹായങ്ങളും കോര്‍പറേഷ​െൻറ ഭാഗത്തുനിന്നും ലഭിക്കുന്നില്ല. ഉൗബര്‍ ടാക്‌സിയുമായി സംയോജിക്കാനാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പറയുന്നതെന്നും സംരംഭകർ വ്യക്തമാക്കി. കോര്‍പറേഷ​െൻറ നിഷേധാത്മക നിലപാടിനെതിരെ പലതവണ പരാതി നല്‍കിയിട്ടും നടപടിയില്ല. മന്ത്രി കെ.കെ. ശൈലജയുടെ അടുത്ത് പരാതി നല്‍കാനെത്തിയ തങ്ങളെ രാഷ്ട്രീയമായി അധിക്ഷേപിച്ച് സംസാരിക്കുകയാണ് മന്ത്രി ചെയ്തതെന്നും സംരംഭകർ പറയുന്നു. വാഹനവായ്പയുടെ ഗഡുക്കള്‍ തെറ്റി തങ്ങള്‍ ജപ്തിഭീഷണിയിലാണ്. നല്ലൊരു കോള്‍ സ​െൻറര്‍ വഴി ട്രിപ്പുകള്‍ നല്‍കുന്നത് പുനഃസ്ഥാപിച്ചില്ലെങ്കില്‍ കടുത്ത സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിേക്കാട് എന്നിവിടങ്ങളിലാണ് ഷീ ടാക്സി സർവിസ് തുടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story