Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീജിത്തി​െൻറ...

ശ്രീജിത്തി​െൻറ കസ്​റ്റഡി മരണം: സി.പി.എം ജില്ലാ കമ്മിറ്റിയുടെ അവിഹിത ഇടപെടല്‍ ഉണ്ടെന്ന്​​ യു.ഡി.എഫ്

text_fields
bookmark_border
തിരുവനന്തപുരം: ശ്രീജിത്തി​െൻറ കസ്റ്റഡി മരണത്തിൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ അവിഹിത ഇടപെടല്‍ ഉണ്ടായിട്ടുെണ്ടന്ന് യു.ഡി.എഫ്. സി.ബി.െഎ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയതി​െൻറ പേരിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനെ ഭീഷണിപ്പെടുത്താനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും ശ്രമിക്കുന്നതെന്നും മുന്നണിയോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കൺവീനർ പി.പി. തങ്കച്ചൻ ആരോപിച്ചു. ശ്രീജിത്തി​െൻറ കസ്റ്റഡി മരണത്തിൽ ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല. സംഭവത്തിൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ അവിഹിത ഇടപെടല്‍ ഉൾപ്പെടെ കണ്ടെത്താൻ സി.ബി.െഎ അന്വേഷണം ആവശ്യമാണ്. ശ്രീജിത്തി​െൻറ മരണവുമായി ബന്ധെപ്പട്ട് ഏതാനും ദിവസംമുമ്പ് മാത്രം മുഖ്യമന്ത്രി വാതുറെന്നങ്കിലും അദ്ദേഹത്തി​െൻറ വാക്കുകളിൽ ആത്മാർഥതയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. മറിച്ചായിരുന്നെങ്കിൽ, പൂരം കാണാൻ പോയപ്പോഴെങ്കിലും ശ്രീജിത്തി​െൻറ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകുമായിരുന്നു. സി.പി.എം ഒഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രീജിത്തി​െൻറ വീട് സന്ദര്‍ശിച്ചു. അതുകൊണ്ടുതന്നെ സി.പി.എം ജില്ലാ കമ്മിറ്റിയുടെ അവിഹിത ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. മനുഷ്യാവകാശ കമീഷ​െൻറ ഇടപെടല്‍ മൂലമാണ് ഈ കേസ് തേഞ്ഞുമാഞ്ഞുപോകാത്തത്. മുഖ്യമന്ത്രി ചെയ്യേണ്ടത് ചെയ്യാത്തതിനാലാണ് കമീഷന് ഇടപെടേണ്ടിവന്നത്. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമീഷനെതിരായ വിമർശനം മുഖ്യമന്ത്രിപദവിക്ക് ചേർന്നതല്ല. ശ്രീജിത്തി​െൻറ ഭാര്യക്ക് ജോലിയും കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കാൻ സർക്കാർ തയാറാകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇന്ധനവില തീരുമാനിക്കാനുളള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതാണ് പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമായി വർധിക്കാൻ കാരണം. അസംസ്‌കൃത എണ്ണക്ക് അന്താരാഷ്ട്ര വിപണിയില്‍ വിലകുറഞ്ഞതിന് ആനുപാതികമായി ഇവിടെയും വിലകുറയേണ്ടതാണെങ്കിലും നടക്കുന്നില്ല. ഇതുമൂലം പൊതുമേഖല, സ്വകാര്യ എണ്ണക്കമ്പനികള്‍ വൻലാഭം കൊയ്യുകയാണ്. നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാന സർക്കാറും തയാറാകുന്നില്ല. ഇന്ധനവില വർധനക്കെതിരെ അടുത്തമാസം രണ്ടിന് കാളവണ്ടിയിലും സൈക്കിളിലും കാൽനടയായും രാജ്ഭവനിലേക്ക് മാർച്ച് നടത്തും. വർധിച്ചുവരുന്ന കസ്റ്റഡി മരണങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അടുത്തമാസം എട്ടിന് കലക്ടറേറ്റുകളും സെക്രേട്ടറിയറ്റും പിക്കറ്റ് ചെയ്ത് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് വരിക്കും. സംസ്ഥാന സര്‍ക്കാര്‍ രണ്ടാംവാര്‍ഷികം ആഘോഷിക്കുന്ന അടുത്തമാസം 18ന് യു.ഡി.എഫ് വഞ്ചനദിനമായി ആചരിക്കും. വാർഷികാഘോഷം നടക്കുന്ന 18ന് എല്ലാ നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സര്‍ക്കാറിനെതിരായ കുറ്റപത്രം വായിക്കുമെന്നും കൺവീനർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story