Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടല്‍...

കടല്‍ ഉള്‍വലിയുന്നില്ല, ഭീതിയും

text_fields
bookmark_border
വലിയതുറ: കടല്‍ ഉള്‍വലിയുന്നില്ല; ഭീതിയോടെ തീരവാസികള്‍. ഒരാഴ്ചയായി തീരത്തേക്ക് അടിച്ചുകയറിക്കൊണ്ടിരിക്കുന്ന കടലാണ് വേലിയേറ്റത്തി​െൻറ ശക്തി കുറഞ്ഞിട്ടും ഉള്‍വലിയാത്തത്. ചൊവ്വാഴ്ച കടല്‍ ശാന്തമായെങ്കിലും കൂടുതല്‍ തീരം കവര്‍ന്നെടുക്കുകയാണ്. ഇതോടെ നൂറിലധികം വീടുകളാണ് അപകടഭീഷണി നേരിടുന്നത്. നേരത്തേ, ഇരുപതിലധികം വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗിമായും തകര്‍ന്നിരുന്നു. ശംഖുംമുഖം ഭാഗത്ത് തീരറോഡ് വരെയെത്തി. ജോനക പൂന്തുറ മുതല്‍ വലിയതുറ വരെയുള്ള തീരപ്രദേശത്ത് കടല്‍ ഭിത്തികള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കടല്‍ഭിത്തികള്‍ ഇല്ലാത്തതുകാരണം ഓരോ കടലാക്രമണ സമയത്തും തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് വിതക്കുന്നത്. 600 മീറ്റര്‍ലധികം തീരമുണ്ടായിരുന്ന ഇവിടങ്ങളിൽ ഇന്ന് 10 മീറ്റര്‍പോലും ഇല്ലാത്ത അവസ്ഥയാണ്. ഓഖി ദുരന്തത്തിന് ശേഷം കടലില്‍നിന്ന് ഉപജീവനത്തിനുള്ള വരുമാനം ലഭിക്കാതെ പട്ടിണിയും പരിവട്ടവുമായി താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് വീടുകള്‍ തകരുന്നത്. വീടുകള്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതല്ലാതെ സ്ഥിരസംവിധാനം ഏർപ്പെടുത്താൻ അധികൃതർക്കായിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ വേനൽക്കാല രോഗങ്ങള്‍ കൂടി കണ്ടുതുടങ്ങിയതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുകയാണ്. തീരമില്ലാത്തതിനാൽ കടലിലേക്ക് വള്ളം ഇറക്കാനും തീരത്തുനിന്ന് കമ്പവലകള്‍ വലിക്കാനും കഴിയാത്ത അവസഥയാണ്. കരക്കുകയറ്റി െവച്ചിരിക്കുന്ന വള്ളങ്ങള്‍ ട്രാക്ടറില്‍ കെട്ടിവലിച്ച് വേണം കടലിലേക്ക് ഇറക്കാന്‍. ഇതുകാരണം വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുന്ന അവസ്ഥയാണ്. മാറിവരുന്ന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹിക സാമ്പത്തിക തൊഴില്‍പരമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും പലതും വെളിച്ചം കാണാറില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story