Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:02 AM GMT Updated On
date_range 24 April 2018 5:02 AM GMTവ്യാജരേഖകൾ ഹാജരാക്കി ആർമി റിക്രൂട്ട്മെൻറിൽ പെങ്കടുത്ത ഉത്തർപ്രദേശ് സ്വദേശികൾ അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പിൽ കേരളീയർക്കായി നടന്ന ആർമി റിക്രൂട്ട്മെൻറ് റാലിയോടനുബന്ധിച്ച് കൊല്ലം ജില്ലക്കാർക്ക് നടത്തിയ റിക്രൂട്ട്മെൻറിൽ കൊല്ലം ജില്ലയിലെ നിവാസികളാണെന്നുള്ള വ്യാജേന വ്യാജ ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അവിവാഹിതരാണെന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയ ഉത്തർപ്രദേശ് സ്വദേശികളായ ശൈലേന്ദ്രസിങ് (21), അങ്കിത് ഭട്ടിയ (22), പ്രകാശ് സോളങ്കി (20), വിഷ്ണുകുമാർ (21), വിപിൻകുമാർ (18), മനേഷ്കുമാർ (20) എന്നിവർ പിടിയിൽ. ഒാൺലൈനായി ലഭിച്ച അഡ്മിറ്റ് കാർഡ് സഹിതം പാങ്ങോട് കുളച്ചൽ മൈതാനത്തിൽ ഫിസിക്കൽ ടെസ്റ്റിന് ഹാജരായ ഇവർ സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉത്തർപ്രദേശിലെയും മറ്റ് രേഖകൾ കൊല്ലം ജില്ലയിലെ വിലാസത്തിൽ രേഖപ്പെടുത്തിയതിലും സംശയം തോന്നിയത്. റിക്രൂട്ട്മെൻറ് ഒാഫിസർ ഇവരെ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. പൊലീസ് വിശദ അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story