Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധികൃത അനാസ്ഥ;...

അധികൃത അനാസ്ഥ; തകരപ്പറമ്പിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

text_fields
bookmark_border
കിളിമാനൂർ: കനത്ത വേനലിൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുേമ്പാൾ, കോടികൾ ചെലവഴിച്ച് നിർമിച്ച കുടിവെള്ള പദ്ധതിയിലെ പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസം. കുടിവെള്ളം പാഴാകുന്നത് സംബന്ധിച്ച് നിരന്തരം പരാതി നൽകിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം. കിളിമാനൂരിന് സമീപം വാമനപുരം നദിയിൽ കാരേറ്റ് സ്ഥാപിച്ച പദ്ധതിയിൽ നിന്നുള്ള കുടിവെള്ളമാണ് പാഴായിക്കൊണ്ടിരിക്കുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരം 36 കോടി രൂപ സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചാണ് കിളിമാനൂർ, പഴയകുന്നുമ്മൽ, മടവൂർ പ ഞ്ചായത്തുകൾക്കായി കുടിവെള്ള പദ്ധതി നടപ്പാക്കിയത്. കിളിമാനൂർ പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമായ തകരപ്പറമ്പ് മേഖലയിലാണ് ഒരു മാസത്തോളമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ഒരുമാസം മുമ്പ് ഇതുസംബന്ധിച്ച് പരാതി നൽകിയതോടെ തോപ്പിൽ ജങ്ഷന് സമീപത്തെ പൈപ്പ് ലൈൻ വാൽവ് അടച്ചിട്ടു. തുടർന്ന്, ഈ പ്രദേശത്തേക്ക് കുടിവെള്ളം ലഭ്യമായില്ല. റോഡ് മുറിച്ച് പൈപ്പ് ലൈൻ ഇട്ട് വീടുകളിലേക്ക് കണക്ഷൻ എടുക്കുന്നതിന് പതിനായിരത്തിലേറെ രൂപയാണ് ഓരോ വ്യക്തിയിൽ നിന്നും പഞ്ചായത്ത് ഈടാക്കിയത്. ഒരു മാസത്തോളമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി നൽകിയപ്പോൾ വാട്ടർ അതോറിറ്റിക്കാർക്കാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ കൈയൊഴിഞ്ഞത്രേ. കിളിമാനൂർ -മടവൂർ പഞ്ചായത്തുകളുടെ അതിർത്തി റോഡായ തകരപ്പറമ്പ് -പുതുമംഗലം-, തട്ടത്തുമല റോഡിൽ കൊച്ചുവിള ജങ്ഷന് സമീപമുള്ള കശുവണ്ടി ഫാക്ടറിക്ക് മുന്നിലാണ് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത്. രാവിലെ ആറു മുതൽ 11 മണിവരെ മഴക്കാലത്ത് തോട്ടിലൂടെ വെള്ളം ഒഴുകുന്നതു പോലെയാണ് റോഡിലൂടെ ശുദ്ധജലം പാഴാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് നൂറുകണക്കിന് വീട്ടുകാർ പണം ചെലവഴിച്ച് കുടിവെളള കണക്ഷൻ എടുത്തിട്ടുണ്ടെങ്കിലും ഒരാൾക്ക് പോലും വെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. എം.എൽ.എ അടിയന്തരമായി ഇടപെട്ട് പൈപ്പ് ലൈൻ പുനഃസ്ഥാപിച്ച് ശുദ്ധജല വിതരണം സുഗമമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story