Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:23 AM GMT Updated On
date_range 21 April 2018 5:23 AM GMTബാങ്ക് അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന്
text_fieldsbookmark_border
നെടുമങ്ങാട്: ആനാട് ഫാർമേഴ്സ് ബാങ്കിലെ അഴിമതികളെ കുറിച്ച് ബാങ്ക് ഭരണ സമിതിയിലെ തന്നെ പ്രധാന കക്ഷിയായ സി.പി.ഐ നടത്തിയ ആരോപണങ്ങൾ സഹകരണ വിജിലൻസ് അന്വേഷിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ ആവശ്യപ്പെട്ടു. ആനാട് ഫാർമേഴ്സ് ബാങ്കിൽ പുതിയ ഭരണസമിതി അധികാരമേറ്റശേഷം ഭരണസമിതി കൂടുന്നിെല്ലന്നും മിനിറ്റ്സിൽ വ്യാപക കൃത്രിമത്വം നടത്തുകയാെണന്നുമുള്ള ഭരണസമിതിയിലെ പ്രധാന കക്ഷിയായ സി.പി.ഐ തന്നെ തുറന്നു പറയുമ്പോൾ അത് അന്വേഷിക്കാൻ പോലും സഹകരണ വകുപ്പ് തയാറാകാത്തത് സി.പി.എമ്മിെൻറ രാഷ്ട്രീയ ഇടപെടൽ കൊണ്ടാണെന്നും ആനാട് ജയൻ ആരോപിച്ചു. ഈ ബാങ്കിൽ പുതിയ നിയമനങ്ങൾക്കായി അപേക്ഷ ക്ഷണിച്ച ഭരണ സമതി ബാങ്കിൽ നിലവിലുള്ള ഒഴിവുകളെക്കാൾ കൂടുതൽ പേരെ രഹസ്യമായി നിയമിച്ചതിനു പിന്നിൽ നടന്ന സാമ്പത്തിക അഴിമതി സഹകരണ വിജിലൻസ് അന്വേഷിക്കണമെന്നും ജയൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷം നഷ്ടപ്പെട്ട് തമ്മിൽതല്ലുന്ന ആനാട് ഫാർമേഴ്സ് ബാങ്ക് ഭരണസമിതി പിരിച്ചുവിടാൻ സഹകരണ രജിസ്ട്രാർ തയാറാകണമെന്നും ആരോപണങ്ങൾ സഹകരണ വകുപ്പ് അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം ആനാട് ഫാർമേഴ്സ് ബാങ്കിലെ സഹകാരികളുടെ നേതൃത്വത്തിൽ സമരത്തിന് നേതൃത്വം നൽകുമെന്നും ആനാട് ജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story