Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:12 AM GMT Updated On
date_range 21 April 2018 5:12 AM GMTജീവനക്കാരും അധ്യാപകരും സെക്രേട്ടറിയറ്റ് ധർണ നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന നടപടികൾ ത്വരിതപ്പെടുത്തുക, ദ്രോഹകരമായ 15ാം ധന കമീഷൻ നിലപാടുകൾ തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സെക്രേട്ടറിയറ്റ് ധർണ നടത്തി. എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിെൻറ വികലമായ നയങ്ങൾമൂലം ആർക്കും എപ്പോൾ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.പി. സന്തോഷ്കുമാർ, കെ.ജി.എൻ.എ സംസ്ഥാന പ്രസിഡൻറ് സുബ്രഹ്മണ്യൻ, കെ.ജി.ഒ സംസ്ഥാന സെക്രട്ടറി എ. സുഹൃദ്കുമാർ എന്നിവർ സംസാരിച്ചു. എ.ഐ.എസ്.എഫ് സെക്രേട്ടറിയറ്റ് മാർച്ച് നടത്തി തിരുവനന്തപുരം: സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുക, വിദ്യാഭ്യാസകച്ചവടക്കാരായ മാനേജ്മെൻറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, സ്വാശ്രയ കോളജുകളിൽ ഫീസ് വർധന നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.എസ്.എഫ് സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്വാശ്രയ മാനേജുമെൻറിന് വിടുപണി ചെയ്യുന്ന സർക്കാറും നിയമസഭയും ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് രാഹുൽരാജ്, ജില്ല സെക്രട്ടറി അൽ ജിഹാൻ, അൻവർ ഷാ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story