Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിനുകൾ നേർക്കുനേർ:...

ട്രെയിനുകൾ നേർക്കുനേർ: തെറ്റായ ​പ്രചാരണമെന്ന്​ റെയിൽവേ

text_fields
bookmark_border
കുന്നിക്കോട്: ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വെന്നന്ന സംഭവം നിഷേധിച്ച് റെയിൽവേയുടെ വിശദീകരണം. സുരക്ഷിതമായി മൂന്ന് ട്രെയിനുകൾ കടന്നുപോകാനുള്ള സംവിധാനം സ്റ്റേഷനില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സംഭവത്തെപ്പറ്റി അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ: കൊല്ലം-താംബരം എക്സ്പ്രസ് ഉച്ചക്ക് രണ്ടിന് ആവണീശ്വരം സ്റ്റേഷനില്‍ എത്തി. 2.20ന് കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ അടുത്ത പ്ലാറ്റ് ഫോമിലും എത്തി. ഇതേ സമയം ഗുരുവായൂർ പാസഞ്ചര്‍ കൊട്ടാരക്കര സ്റ്റേഷന്‍ വിടുകയും ആവണീശ്വരത്ത് സിഗ്നലിനായി നിർത്തുകയും ചെയ്തു. കൊല്ലം പാസഞ്ചറില്‍ എത്തിയ യാത്രക്കാരന്‍ ആവണീശ്വരം സ്റ്റേഷനിലിറങ്ങി കാവൽപുരയിലേക്ക് നടന്നുപോകുകയായിരുന്നു. അദ്ദേഹം പോകുമ്പോള്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ താംബരം എക്സ്പ്രസും രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കൊല്ലം പാസഞ്ചറും ഉണ്ടായിരുന്നു. എന്നാല്‍, യാത്രക്കാരന്‍ കാവല്‍പുര ഗേറ്റില്‍ എത്തിയപ്പോഴേക്കും താംബരം എക്സ്‌പ്രസ് സ്റ്റേഷൻ വിട്ട് പോയിരുന്നു. ഇത് അറിയാതെ കാവൽപുരയിൽ എത്തിയ യാത്രക്കാരന്‍ ഗുരുവായൂര്‍ പാസഞ്ചറിന് അപായം ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കാനായി ബഹളം െവച്ചു. ഗുരുവായൂർ പാസഞ്ചറിലെ ഏഴാമത്തെ കമ്പാര്‍ട്ട്മ​െൻറില്‍ ഉണ്ടായിരുന്ന യാത്രക്കാർ ഇതുകണ്ട് അപായച്ചങ്ങല വലിച്ചു. കാവല്‍പുര ഗേറ്റിന് സമീപം തന്നെ വണ്ടിനിന്നു. അസിസ്റ്റൻറ് ലോക്കോ പൈലറ്റ് നിജസ്ഥിതി മനസ്സിലാക്കി റീ സെറ്റ് ചെയ്ത് വണ്ടി ആവണീശ്വരം സ്റ്റേഷനിലേക്ക് എത്തിച്ചു. ഈ സമയം പൂര്‍ണമായും താംബരം ആവണീശ്വരം സ്‌റ്റേഷന്‍ വിട്ടുപോയിരുന്നു. താംബരം എക്സ്പ്രസി​െൻറ പിന്നിലും എൻജിന്‍ ഘടിപ്പിച്ചിരുന്നതാണ് നടന്നുപോയ യാത്രക്കാരനെ ആശയക്കുഴപ്പത്തിലാക്കിയത്. ഇത് തെറ്റിദ്ധാരണക്ക് ഇടയാക്കിയതായും റെയില്‍വേ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story